സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങ് നടത്താനിറങ്ങിയ പിണറായി സര്‍ക്കാരിന് കേന്ദ്രം വക എട്ടിന്റെ പണി. തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഇന്ന് പത്രങ്ങള്‍ക്ക് നല്‍കിയ പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ മാത്രം. കഴിഞ്ഞ വര്‍ഷം നടന്ന തുറമുഖ ട്രയല്‍ റണ്ണിന്റെ വേളയില്‍ പദ്ധതിക്ക് തുടക്കമിട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പോലും പറയാതിരുന്ന പിണറായിക്കും കൂട്ടര്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സമീപനത്തില്‍ നാണം കെട്ടു.

വികസിത് ഭാരത് 2047ന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഷിപ്പിങ് മന്ത്രാലയം നല്‍കിയ പരസ്യത്തില്‍ പറയുന്നുണ്ട്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്തെത്തും. വെള്ളിയാഴ്ച നടക്കുന്ന തുറമുഖ കമ്മിഷനിങ്ങിനാണ് അദ്ദേഹമെത്തുന്നത്. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് തുറമുഖത്ത് ചടങ്ങ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേന്ദ്ര സര്‍ക്കാര്‍ പരസ്യത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ പേരും പടവും ഒഴിവാക്കിയതിനെതിരെ മുറുമുറുപ്പും പ്രതിഷേധവും സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കിലും അവസാന നിമിഷം ഒന്നും ചെയ്യാനാവാത്ത ഗതികേടിലാണ്. പദ്ധതി കേന്ദ്രത്തിന്റേതാണെന്ന മട്ടിലാണ് പരസ്യം വന്നിരിക്കുന്നത്. പ്രധാനമായും ഇംഗ്ലീഷ് പത്രങ്ങള്‍ക്കാണ് കേന്ദ്ര തുറമുഖ മന്ത്രാലയം പരസ്യം നല്‍കിയത്. മലയാളത്തില്‍ മാധ്യമം പത്രത്തിലും പരസ്യം നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക