നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവിമായി നടൻ സലിം കുമാർ രംഗത്ത്. പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെന്നും ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിർത്തിയാല്‍ മതിയെന്നും സിപിഐഎമ്മിനെതിരെ ആഞ്ഞടിച്ച്‌ അദ്ദേഹം പറഞ്ഞു.ശാസ്ത്രത്തെ പോലും സിപിഐഎം തോല്‍പ്പിക്കുന്നുവെന്നും സലിം കുമാർ പറഞ്ഞു.

ഒറ്റ പരിപാടിയിലൂടെ പ്രചരണ നിർത്തണം എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ അത് കയറി വൈറലായി. സഖാക്കള്‍ക്ക് കുരു പൊട്ടാൻ തുടങ്ങി. ഇതൊക്കെ എന്ത്, പോടാ എന്ന് പറയും.രമേശ്‌ പിഷാരടി അരിപൊടിയുടെ പരസ്യത്തില്‍ ഉണ്ട്. അതുകൊണ്ട് പുട്ട് ഉണ്ടാക്കി കഴിക്കില്ല. അത്രയ്ക്കും ലോലന്മാരാണ് സഖാക്കള്‍. എനിക്കെതിരെ ഒരു കേസ് കൊടുത്തു. ഞാനാരെയും കളിയാക്കിയിട്ടില്ല. എന്നെ രാഷ്ട്രീയപ്രചരണത്തില്‍ നിന്നും വിലക്കണമെന്നാണ് ഇവരുടെ ആവശ്യം. ഞാൻ രാഷ്ട്രീയം പറയുന്നില്ല. കെമിസ്ട്രി പറയുന്നതുകൊണ്ട് ആർക്കെങ്കിലും കുഴപ്പമുണ്ടോ. പറയാനാണെങ്കില്‍ ഒരുപാട് തമാശകള്‍ ഉണ്ട്. സിപിഐഎം ശാസ്ത്രത്തെ പോലും തോല്‍പ്പിക്കുന്നു. പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു. ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിർത്തിയാല്‍ മതിയെന്നും സലിം കുമാർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദയവ് ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശൻനെ ചർച്ചക്ക് വെല്ലുവിളിക്കരുത്. പുലിമടയില്‍ തല വയ്ക്കരുതെന്ന് ഞാൻ പറയും. മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് ‘ഋതിക്ക് റോഷൻ’ എന്ന് വി ഡി എഴുതിക്കും എന്ന് സലിം കുമാർ പരിഹസിച്ചു. നേരെത്തെ തോമസ് ഐസക്കിനെകൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ച ആളാണ് വി ഡി സതീശൻ. കേസെടുത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് ‘ഇതൊക്കെ യെന്ത്‌ ‘പോടാ എന്ന് മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഊളം പാറ എന്നൊരു മാനസികാരോഗ്യ കേന്ദ്രം ഇല്ല. അങ്ങനെ രണ്ടു ആളുകളും ഇല്ല. ഉണ്ടെങ്കില്‍ അവരുടെ മേല്‍വിലാസം തരണം എന്ന് സലിം കുമാർ പരിഹസിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക