എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുളള ഇരുനിലകെട്ടിടത്തില്‍ അനാശാസ്യം നടക്കുന്നെന്ന പരാതിയെ തുടര്‍ന്നുള്ള പോലീസ് റെയ്ഡില്‍ നാലുപേര്‍ അറസ്റ്റിലായി.

സി.രാജേഷ് (39), വിഷ്ണു (35), ഷിജോണ്‍ (44), ആർ.ജി.സുരേഷ് (49) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഷിജോണ്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കാപ്പ പ്രകാരം ഇയാളെ ഒരു വര്‍ഷത്തേക്ക് തൃശൂരില്‍ നിന്നും നാടുകടത്തിയതാണ്. വിഷ്ണുവിന് എതിരെയും മോഷണ കേസുകളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റെയ്ഡ് നടക്കുമ്ബോള്‍ കെട്ടിടത്തിലെ പല മുറികളിലും സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു. പണവും പിടിച്ചെടുത്തിട്ടുണ്ട്. കെട്ടിടം ലീസിന് എടുത്താണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.

കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുദർശന്റെ നിർദേശപ്രകാരം എറണാകുളം സെൻട്രല്‍ എസിപി ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം സെൻട്രല്‍ സ്റ്റേഷൻ എസ്‌എച്ച്‌ഒ അനീഷ് ജോയി, സബ് ഇൻസ്പെക്ടർമാരായ സന്തോഷ്‌ കുമാര്‍, സി.അനൂപ്, ഇന്ദുചൂഡൻ, സെല്‍വരാജ്, പിങ്ക് പട്രോള്‍ എഎസ്‌ഐ ഷൈനിമോള്‍, എഎസ്‌ഐ സി.ആര്‍.സിന്ധു, സിവില്‍ പോലീസ് ഓഫീസര്‍ സി.വി.നിഷ, ജാനി ഫിലിൻ, സെൻട്രല്‍ പോലീസ് സ്റ്റേഷന്‍ എസ്സിപിഒ ജിജിമോൻ സെബാസ്റ്റ്യൻ, സനീഷ്, സിവില്‍ പോലീസ് ഓഫീസര്‍ സുനോയി, സിപിഒ സോമരാജൻ., രതീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക