സ്റ്റാഫ് നിയമനത്തില്‍ പാർട്ടി ഘടകങ്ങളില്‍ നിന്ന് വിമർശനം ശക്തമാകുന്നതിനിടെ മുസ്‍ലിം ലീഗ് മന്ത്രിമാരുടെ യോഗം ഇന്ന് പാണക്കാട് ഔദ്യോഗിക വസതിയില്‍ ചേരും.യോഗത്തില്‍ മന്ത്രിമാരുടെ പ്രവർത്തനം അവലോകനം ചെയ്യും. പിഎം ശ്രീയിലെ നിലപാടിലും ലീഗ് വ്യക്തത വരുത്തും. ഇന്ന് ചേരുന്ന യോഗത്തില്‍ പിഎം ശ്രീ ചര്‍ച്ച ചെയ്യും. നാളത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിന് മുമ്പ് നിലപാടില്‍ വ്യക്തത വരുത്തുമെന്നാണ് വിവരം.

പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കത്തിനിടെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗവും ഇന്നാണ്. ഉപനേതാവ് പദവിക്കായി സമ്മർദം കടുപ്പിക്കാനാണ് സിപിഐ നീക്കം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തില്‍ പങ്കെടുക്കും. ജീവിതത്തിലും രാഷ്ട്രീയത്തിലും ഒന്നിനും ഫുള്‍സ്റ്റോപ്പ് ഇല്ലെന്നും ഒരു അധ്യായവും അടഞ്ഞിട്ടില്ലെന്നും ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിപക്ഷ ഉപനേതാവ് പദവി ഔദ്യോഗിക സ്ഥാനമല്ലെന്നും അതിനാല്‍, അത് സിപിഐക്ക് നല്‍കേണ്ടെന്നുമാണ് സിപിഎമ്മിന്റെ നിലപാട്. കെ.എൻ ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവാക്കാൻ സിപിഎം തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സിപിഐ ആവശ്യത്തില്‍ ഉറച്ചുനിക്കുന്നതും തുടർച്ചയായി ആവശ്യം ഉന്നയിക്കുന്നതും സിപിഎമ്മിന് കടുത്ത സമ്മർദം സൃഷ്ടിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക