മേജർ രവിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് പിണറായി പരാതി നല്‍കി.നടൻ ഇന്നസെൻ്റിന് അന്തിമോപചാരം അർപ്പിക്കാൻ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പിണറായി എത്തിയെന്നായിരുന്നു മേജർ രവിയുടെ പ്രസ്താവന. ഇതിന് ശേഷം കൃത്രിമ ദൃശ്യങ്ങുണ്ടാക്കി പ്രചരിപ്പിച്ചുവെന്നും ഇക്കാര്യങ്ങളില്‍ അന്വേഷണം വേണമെന്നും പിണറായി ആവശ്യപ്പെട്ടു.
അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത് എന്നായിരുന്നു മേജർ രവിയുടെ പരാമർശം. ഇതേ തുടർന്ന് നിരവധി നവമാധ്യമ ഹാൻഡിലുകള്‍ കൃത്രിമമായി ദൃശ്യങ്ങള്‍ നിർമ്മിച്ച് പ്രചരിപ്പിച്ചു. സംഭവ ദിവസത്തെ യഥാർത്ഥ ദൃശ്യങ്ങളുടെയും കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ച പോസ്റ്റുകളുടെ ലിങ്കുകളും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫിസ് വ്യക്തമാക്കി.
കുറ്റകരവും അപകീർത്തികരവുമായ നവമാധ്യമ പ്രചാരണത്തിനും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ശാസ്ത്രീയമായി അന്വേഷിച്ച് കുറ്റവാളികള്‍കെതിരെ ശിക്ഷാ നടപടി ഉറപ്പാക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

















