വനിതാ കണ്ടക്ടറുടെ സീറ്റില്‍ യാത്രക്കാരൻ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കത്തില്‍ കണ്ടക്ടർ ബസില്‍ നിന്ന് ഇറങ്ങിപ്പോയതോടെ യാത്രക്കാർ മണിക്കൂറുകളോളം ബുദ്ധിമുട്ടി.ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ വൈറ്റില ഹബ്ബിലായിരുന്നു സംഭവം. കലൂരില്‍ നിന്ന് തൊടുപുഴയിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്‌ആർടിസി ബസാണ് സംഭവത്തെ തുടർന്ന് വൈറ്റില ഹബ്ബില്‍ യാത്ര തുടരാനാകാതെ നിർത്തിയിട്ടത്.

കലൂരിനും വൈറ്റിലയ്ക്കുമിടയില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു യാത്രക്കാരൻ വനിതാ കണ്ടക്ടറുടെ സീറ്റില്‍ ഇരിക്കുകയായിരുന്നു. സീറ്റില്‍ നിന്ന് മാറാൻ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരൻ തയ്യാറാകാത്തതിനെ തുടർന്ന് കണ്ടക്ടർ പൊലീസില്‍ വിവരം അറിയിച്ചു. തുടർന്ന് ബസ് വൈറ്റില ഹബ്ബിലെത്തിയപ്പോള്‍ യാത്രക്കാരൻ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച്‌ കണ്ടക്ടർ ബസില്‍ നിന്ന് ഇറങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തെ തുടർന്ന് കെഎസ്‌ആർടിസി അധികൃതരും പൊലീസും ഇടപെട്ട് മറ്റൊരു ബസ് ക്രമീകരിച്ചു. യാത്രക്കാരെയും കണ്ടക്ടറെയും പുതിയ ബസിലേക്ക് മാറ്റി യാത്ര പുനഃരാരംഭിച്ചു. അതേസമയം, പരാതിക്ക് കാരണക്കാരനായ യാത്രക്കാരൻ മറ്റൊരു ബസില്‍ യാത്ര തുടർന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക