മൊബൈല്‍ ആപ്പ് വഴി പണം സമ്ബാദിക്കുന്നതിന് ലൈംഗികബന്ധം ലൈവ് സ്ട്രീം ചെയ്തതിന് ദമ്ബതികള്‍ അറസ്റ്റിലായി.പണം നല്‍കുന്ന ഉപയോക്താക്കളുമായി ദമ്ബതികള്‍ ആപ്പിലെ ആക്‌സസ് ലിങ്കുകള്‍ പങ്കിട്ടാണ് സ്വകാര്യനിമിഷങ്ങള്‍ കാണിച്ചിരുന്നത്. കാർ ഡ്രൈവറായ 41 കാരനും 37 കാരിയുമായ ഭാര്യയുമാണ് അറസ്റ്റിലായത്. ഐഡന്റിറ്റി മറയ്ക്കാൻ ഇവർ മാസ്‌ക് ധരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
എളുപ്പത്തില്‍ പണം സമ്ബാദിക്കാനുള്ള മാർഗമായാണ് ഈ പ്രവൃത്തിയില്‍ ഏർപ്പെട്ടതെന്ന് ദമ്ബതികള്‍ സമ്മതിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐടി ആക്‌ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അവർ കൂട്ടിച്ചേർത്തു. രണ്ട് മാസമായി ദമ്ബതികള്‍ ഇത് ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു.
ആംബർപേട്ടിലാണ് ദമ്ബതികള്‍ താമസിക്കുന്നത്. ജൂണ്‍ 17 ന് ഉച്ചകഴിഞ്ഞ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടാസ്‌ക് ഫോഴ്‌സ് സംഘവും ആംബർപേട്ട് പൊലീസും ദമ്ബതികളുടെ വീട് റെയ്ഡ് ചെയ്തു.ദമ്ബതികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസിലേക്ക് മൂന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ കയറി. പരിസരം മുഴുവൻ ശീലകള്‍ കൊണ്ട് മൂടിയിരുന്നു. ഓണ്‍ലൈൻ സെഷൻ ആരംഭിക്കാൻ പോകുന്നതിനിടെയാണ് സംഘം അവരെ പിടികൂടിയത്. പിടിയിലായ സമയത്ത് ഇരുവരും അർധനഗ്നരായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
നാല് മൊബൈല്‍ ഫോണുകള്‍, രണ്ട് ട്രൈപോഡുകള്‍, പണമടയ്ക്കല്‍ വിവരങ്ങള്‍ അടങ്ങിയ രണ്ട് നോട്ട്ബുക്കുകള്‍ എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കാഴ്ചക്കാരില്‍ നിന്ന് 500 മുതല്‍ 2,000 രൂപ വരെ ഈടാക്കിയിരുന്നു.സാമ്ബത്തിക പ്രശ്‌നങ്ങള്‍ മറികടക്കാനാണ് ഓണ്‍ലൈൻ സ്ട്രീമിംഗിലേക്ക് തിരിഞ്ഞതെന്ന് പ്രതികള്‍ സമ്മതിച്ചു.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 296 (പൊതുസ്ഥലത്ത് അശ്ലീലം), ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ സെക്ഷൻ 67 (എ) എന്നിവ പ്രകാരം സ്വമേധയാ കേസെടുത്തു. ദമ്ബതികള്‍ക്ക് കോളേജില്‍ പഠിക്കുന്ന രണ്ട് പെണ്‍മക്കളുണ്ട്. മാതാപിതാക്കളുടെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് അറിവുണ്ടായിരുന്നില്ല.

















