ലൈംഗികമായി പീഡനക്കേസില്‍ കുടുക്കുമെന്ന് കാണിച്ച്‌ 15 വയസ്സുകാരനെ ലഹരി മാഫിയയുടെ വലയിലേക്ക് വലിച്ചിഴക്കാൻ ശ്രമം.ഇതിനായി ഭാര്യ സത്യഭാമയും ഈ 15കാരനും തമ്മിലുള്ള സ്വകാര്യദൃശ്യങ്ങളുടെ വീഡിയോ പകര്‍ത്തിയത് ഭര്‍ത്താവ് സാദിഖ്. ഈ വീഡിയോ വെച്ച്‌ 15കാരനെ ഭീഷണിപ്പെടുത്തി ആദ്യം മയക്കമരുന്നിന് ഇരയാക്കാനും പിന്നീട് ലഹരി വില്‍പന ഏജന്‍റാക്കാനുമായിരുന്നു ശ്രമം.

പാലക്കാട് സ്വദേശിനിയായ സത്യഭാമ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള ഭർത്താവ് സാദിഖിനായി അന്വേഷണം പുരോഗമിക്കുകയാണ്.കേസില്‍ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, പണം തട്ടാൻ ശ്രമം, കുട്ടിയെ ലഹരി ശൃംഖലയിലേക്ക് വലിച്ചിഴക്കാൻ ശ്രമം തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോലീസ് അന്വേഷണത്തില്‍, സത്യഭാമ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും, ഈ ദൃശ്യങ്ങള്‍ ഭർത്താവ് സാദിഖ് മൊബൈല്‍ ഫോണില്‍ പകർത്തിയതായും കണ്ടെത്തി. തുടർന്ന് കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ നിരന്തരം സമ്മർദത്തിലാക്കുന്ന തന്ത്രമാണ് ഇവര്‍ പ്രയോഗിച്ചത്.

ഭീഷണിക്ക് വഴങ്ങി കുട്ടിയെ ലഹരിമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിച്ചതായും, തങ്ങള്‍ നിർദേശിക്കുന്ന ആളുകള്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കാൻ നിർബന്ധിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിനൊപ്പം, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയില്‍ നിന്ന് പണവും ആവശ്യപ്പെട്ടതായി പോലീസ് അറിയിച്ചു.

മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവിക മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് മാതാപിതാക്കള്‍ സ്നേഹപൂർവം കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് കുട്ടി താൻ നേരിട്ട പീഡനവും ഭീഷണിയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തുറന്നുപറഞ്ഞത്. ഇതിനിടെ വീട്ടില്‍ നിന്നും വന്‍തുക നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടത്.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് സത്യഭാമയെ അറസ്റ്റ് ചെയ്തു. ഒളിവിലുള്ള സാദിഖിനെ കണ്ടെത്താൻ വ്യാപക അന്വേഷണം തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക