തൃണമൂല്‍ ഗുണ്ടകള്‍ കൊലപ്പെടുത്തിയ പേഴ്സണല്‍ സെക്രട്ടറി ചന്ദ്രനാഥ് റാത്തിന്റെ കുഞ്ഞിനെ ദത്തെടുത്ത് സുവേന്ദു അധികാരി.തൃണമൂല്‍ ജിഹാദികളുടെയും ഗുണ്ടകളുടെയും അടിവേരറക്കുമെന്ന ഉറപ്പും അദ്ദേഹം കുടുംബത്തിന് നല്‍കി.

സുവേന്ദു അധികാരിയുടെ നേതൃത്വത്തിലാണ് ചന്ദ്രനാഥ് റാത്തിന്റെ സംസ്കാര ചടങ്ങുകള്‍ നടന്നത്. ഹൃദയദേദകമായ രംഗങ്ങള്‍ക്കാണ് ഗ്രാമം സാക്ഷ്യം വാഹിച്ചത്. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ചന്ദ്രനാഥിന്റെ അമ്മ ഹാസിറാണി റാത്ത് സുവേന്ദു അധികാരിയോട് ആവശ്യപ്പെട്ടു. സുവേന്ദു അധികാരി മമത ബാനർജിയെ പരാജയപ്പെടുത്തിയത് മുതല്‍ തന്റെ കുടുംബം ഭീഷണി നേരിടുന്നുണ്ടെന്ന് അമ്മ പൊട്ടികരഞ്ഞു കൊണ്ട് പറഞ്ഞു. എന്റെ മകൻ അപകടത്തിലാണ് മരിച്ചതെങ്കില്‍ എനിക്കിത്രയും ദുഃഖമുണ്ടാകില്ല. ഞാനൊരു അമ്മയാണ്, അതിനാല്‍ കൊടുംകുറ്റവാളികളാണെങ്കിലും അവരെ തൂക്കിലേറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും ഹാസിറാണി റാത്ത് ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ചന്ദ്രനാഥിന്റെ കൊലപാതകത്തില്‍ പ്രൊഫഷണല്‍ ഷൂട്ടർമാർക്ക് പങ്കുണ്ടെന്ന് നിഗമനത്തിലാണ് പൊലീസ്. ഇവർ സംസ്ഥാന അതി‍‍ർത്തി കടന്നിരിക്കാനാണ് സാധ്യത. എന്നാല്‍ പ്രാദേശിക സഹായം ലഭിക്കാതെ കുറ്റവാളികള്‍ക്ക് ഗ്രാമത്തിലെ ഊടുവഴികളിലൂടെ രക്ഷപ്പെടാൻ സാധിക്കില്ല. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഒരു മോട്ടോർ സൈക്കിള്‍ 2012 ല്‍ അസൻസോളിലെ ബേണ്‍പൂർ നിവാസിയുടെ പേരില്‍ രജിസ്റ്റർ ചെയ്താണ്. എന്നാല്‍ നിലവില്‍ ഈ വീട്ടില്‍ ആള്‍താമസമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക