സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൈമാറി വെനുസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ.വെനുസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മധുറോയെ യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയ ശേഷം വൈറ്റ്ഹൗസില്‍ എത്തിയാണ് മരിയ കൊറിന മച്ചാഡോ ട്രംപിനെ കണ്ടത്. തുടര്‍ന്നാണ് നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദേശം തള്ളി പുരസ്‌കാരം ട്രംപിന് കൈമാറിയത്.

പുരസ്‌കാരം ഇനി ട്രംപ് സൂക്ഷിക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കാന്‍ ട്രംപ് ആഗ്രഹിച്ചിരുന്നു. എന്നാല്‍, പുരസ്‌കാരം ട്രംപിന് നല്‍കാന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറായില്ല. അതിന് പകരമായാണ് മച്ചാഡോ തന്റെ പുരസ്‌കാരം ട്രംപിന് നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രംപിനെ വിശ്വസിക്കാമെന്ന് വൈറ്റ്ഹൗസിന് പുറത്ത് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.വെനുസ്വേലയില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മരിയക്ക് സമാധാനത്തിനുള്ള പുരസ്‌കാരം നല്‍കിയത്. കടുത്ത സയണിസ്റ്റ് ആരാധിക കൂടിയാണ് മരിയ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക