മുംബൈ: പാർട്ടി സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ നിർമ്മാണത്തിലിരിക്കുന്ന സ്മാരകം ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ വെള്ളിയാഴ്ച സന്ദർശിച്ചപ്പോഴാണ് ഉദ്ധവ് താക്കറെ ഇങ്ങനെ ഒരു പ്രതികരണം നടത്തിയത്.അടുത്ത വർഷം ആരാണ് സ്മാരകം ഉദ്ഘാടനം ചെയ്യുക എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, “അപ്പോൾ പ്രധാനമന്ത്രി ആരാണോ അദ്ദേഹം നിർവഹിക്കും ” താക്കറെ പരിഹസിച്ചു.
“നാളെ രാഷ്ട്രീയത്തിൽ എന്ത് സംഭവിക്കുമെന്ന് ആർക്കെങ്കിലും പ്രവചിക്കാൻ കഴിയുമോ?” തൻ്റെ സന്ദർശനത്തിന് രാഷ്ട്രീയ വഴിത്തിരിവ് നൽകി അദ്ദേഹം ചോദിച്ചു. എൻഡിഎ സർക്കാർ ഉണ്ടെങ്കിൽ അവരുടെ പ്രതിനിധികൾ വന്നേക്കാം. ആ സമയത്ത് അധികാരത്തിലിരിക്കുന്നവർ പങ്കെടുക്കും. തറക്കല്ലിടൽ ചടങ്ങിൽ ഞാൻ മുഖ്യമന്ത്രിയായിരുന്നു, പക്ഷേ ഇപ്പോൾ ഞാനില്ല, ”മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ചഞ്ചലമായ അവസ്ഥയെക്കുറിച്ചും വോട്ടർമാരുടെ ഇച്ഛയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
ദാദറിലെ സ്വാതന്ത്ര്യവീർ സ്മാരകത്തിന് സമീപമുള്ള മുൻ മേയറുടെ ബംഗ്ലാവിലാണ് സ്മാരകം പണിയുന്നത്.നാല് ശിവസേന മേയർമാർ ഈ ബംഗ്ലാവിൽ താമസിച്ചിരുന്നുവെന്ന് താക്കറെ പറഞ്ഞു. മഹായുതി സഖ്യം ഉൾപ്പെടെ ബാലാസാഹേബ് താക്കറെയുടെ പല സുപ്രധാന യോഗങ്ങളും ഇവിടെ നടന്നിരുന്നു. ഈ കെട്ടിടം ഒരു പൈതൃക കെട്ടിടമാണ് , ഇതിന് കേടുപാടുകൾ വരുത്താതെ ജോലി നിർവഹിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അതിൻ്റെ മഹത്വം കാത്തുസൂക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു”. താക്കറെ പറഞ്ഞു.

















