മുംബൈ: കഴിഞ്ഞ 18 മാസമായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന 36 കാരിയായ വീട്ടമ്മ തൻ്റെ 10 വയസ്സുള്ള മകനെ ബാന്ദ്രയിലെ ഗവ. കോളനി വസതിയിൽ വെച്ച് മൊബൈൽ ഫോൺ ചാർജിംഗ് കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.കൊലപാതകക്കുറ്റത്തിന് അമ്മയെ ഖേർവാദി പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. പോലീസ് സ്റ്റേഷനിൽ യുവതി പ്രകോപിതയായി കാണപ്പെട്ടുവെന്ന് പോലിസ് അറിയിച്ചു.യുവതി മകനും 14 വയസ്സുള്ള മകൾക്കുമൊപ്പം വീട്ടിലിരിക്കുമ്പോഴായിരുന്നു സംഭവം. രാത്രി 7.30 ഓടെ യുവതി പെട്ടെന്ന് മകനെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് വാതിൽ കൊണ്ടു പോവുകയും റൂം അകത്തു നിന്നും പൂട്ടുകയും ചെയ്തു.തുടർന്ന് മകൾ പരിഭ്രാന്തരാവുകയും എക്സൈസ് വകുപ്പിൽ ജോലി ചെയ്യുന്ന പിതാവുമായി ബന്ധപ്പെടുകയും ചെയ്തു ഭർത്താവ് സുഹൃത്തിനെയും പോലീസിനെയും വിവരമറിയിക്കുകയും അവർ സംഭവസ്ഥലത്തെത്തുകയും ചെയ്തു. “ഞങ്ങൾ കിടപ്പുമുറിയുടെ വാതിൽ തകർത്തു, കഴുത്തിൽ ചാർജർ ചരടുമായി അമ്മയുടെ മടിയിൽ അനങ്ങാതെ കിടക്കുന്ന ആൺകുട്ടിയെ ഞങ്ങൾ കണ്ടെത്തി,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 10 വയസ്സുകാരനെ കിടപ്പുമുറിയിലേക്ക് വലിച്ചിഴയ്ക്കുന്നതിന് മുമ്പ് അമ്മയുടെ പെരുമാറ്റത്തിൽ പെട്ടെന്നുള്ള മാറ്റം ശ്രദ്ധയിൽപ്പെട്ടതായി മകൾ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.44 കാരനായ ഭർത്താവ് തൻ്റെ ഭാര്യ മാനസിക രോഗവുമായി പോരാടുകയാണെന്നു പോലീസിനോട് പറഞ്ഞു.കസ്റ്റഡിയിൽ വാങ്ങുന്നതിനു പകരം,യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകാൻ ഞങ്ങൾ കോടതിയോട് ആവശ്യപ്പെട്ടു,” ഒരു ഓഫീസർ പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക















