കാമുകന്റെ ശവസംസ്കാര ചടങ്ങിനിടെ സ്വയം സിന്ദൂരം ചാർത്തി അയാളെ വിവാഹം കഴിച്ചതായി പ്രഖ്യാപിച്ച്‌ കാമുകി. ഇനിയുള്ള കാലം യുവാവിന്റെ ഭാര്യയായി അയാളുടെ വീട്ടില്‍ കഴിയുമെന്നും ആഞ്ചല്‍ പറഞ്ഞു. ജാതിമാറി പ്രണയിച്ചതിന് വ്യാഴാഴ്ചയാണ് ആഞ്ചലിന്റെ വീട്ടുകാർ സാക്ഷം ടേറ്റ് എന്ന 20 കാരനെ കൊലപ്പെടുത്തിയത്. മഹാരാഷ്‌ട്രയിലെ നന്ദേഡിലാണ് സംഭവം.

ആഞ്ചലിന്റെ സഹോദരന്മാരും പിതാവും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഇരുവരുടെയും ബന്ധത്തെ എതിർത്ത ഇവർ യുവാവിനെ മർദ്ദിച്ച്‌ അവശനാക്കുകയും കല്ല് കൊണ്ട് തലയിലിടിക്കുകയും ഇയാള്‍ക്ക് നേരെ വെടിവയ്‌ക്കുകയും ചെയ്‌തു.തന്റെ സഹോദരന്മാരെ കാണാൻ പതിവായി വീട്ടില്‍ വരാറുണ്ടായിരുന്ന സാക്ഷം ടേറ്റുമായി മൂന്ന് വർഷങ്ങള്‍ക്ക് മുൻപാണ് ആഞ്ചല്‍ അടുപ്പത്തിലായത്. ഇതറിഞ്ഞ യുവതിയുടെ കുടുംബം ജാതി വ്യത്യാസം പറഞ്ഞ് ബന്ധത്തെ എതിർത്തെങ്കിലും ഇരുവരും പിന്മാറാൻ തയ്യാറായില്ല. ഇരുവരും വിവാഹം കഴിക്കാൻ പോകുകയാണെന്ന് മനസിലാക്കിയതോടെയാണ് വ്യാഴാഴ്ച യുവതിയുടെ വീട്ടുകാർ സാക്ഷം ടേറ്റിനെ കൊലപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാവിന്റെ ശവസംസ്‌കാര ചടങ്ങ് നടക്കുന്നതിനിടെ യുവതി അയാളുടെ വീട്ടില്‍ എത്തുകയായിരുന്നു. സാക്ഷം ടേറ്റിന്റെ മൃതദേഹത്തെ വിവാഹം ചെയ്‌തതായി പ്രഖ്യാപിച്ച യുവതി കൊലപാതകം നടത്തിയവർക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ‘സാക്ഷമിന്റെ മരണത്തിലും ഞങ്ങളുടെ പ്രണയം വിജയിച്ചു. എന്റെ അച്ഛനും സഹോദരന്മാരും തോറ്റു’ ആഞ്ചല്‍ പറഞ്ഞു. സംഭവത്തില്‍ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക