വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നടുവില്‍ പള്ളിത്തട്ട് രാജീവ് ഭവൻ ഉന്നതിയിലെ കിഴക്കിനടിയില്‍ ശമല്‍ (കുഞ്ഞാപ്പി -21), നടുവില്‍ ടെക്നിക്കല്‍ സ്കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് (48) എന്നിവരെയാണ് കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാംപ്രതിയും ശമലിന്റെ സഹോദരനുമായ ശ്യാം മറ്റൊരു കേസില്‍ റിമാൻഡിലാണ്.കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുത്. സുഹൃത്തായ ആലക്കോട് സ്വദേശി ഇടക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. ഇതു മനസ്സിലാക്കിയ ശ്യാമും ശമലും ഒളിച്ചിരുന്നു കിടപ്പറദൃശ്യങ്ങള്‍ പകർത്തി. വിഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി യുവതിയില്‍നിന്നു പണം വാങ്ങിയത് .
തുടർന്നും ഇവർ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. കൂടാതെ യുവതിയോട് ലൈംഗികമായി വാഴങ്ങണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രതികൾക്കെതിരെ പരാതി നൽകുവാൻ യുവതി നിർബന്ധിതയാകുന്നത്. യുവതിയുടെ പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം കാര്യക്ഷമമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

















