ഒരു മില്യണ്‍ ഫോളോവേഴ്സുള്ള സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ഹണിട്രാപ്പ് കേസില്‍ അറസ്റ്റില്‍. വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് ഇവർ പിടയിലായത്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ കീർത്തി പട്ടേലിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.ഇൻസ്റ്റഗ്രാമില്‍ ഇവർക്ക് 1.3 മില്യണ്‍ ഫോളോവേഴ്സുണ്ട്.

ജൂണ്‍ രണ്ടിനാണ് ഇവർക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍, പത്ത് മാസമായി പൊലീസ് പ്രതിക്കായുള്ള അന്വേഷണത്തിലായിരുന്നു. വിവിധ നഗരങ്ങളില്‍ മാറിമാറി താമസിച്ചും സിംകാർഡ് മാറ്റിയും ഇവർ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.ഒടുവില്‍ അഹമ്മദാബാദിലെ സാർകേജ് മേഖലയില്‍ കീർത്തി പട്ടേലുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവർക്കെതിരെ ഭൂമി കൈയേറ്റത്തിനും തട്ടികൊണ്ട് പോകലിനും കേസുണ്ടെന്നും പൊലീസ് അറിയിച്ചു.കഴിഞ്ഞ പത്ത് മാസമായി കൃതി പട്ടേലിനായുള്ള അന്വേഷണത്തിലായിരുന്നു ഞങ്ങള്‍. സൈബർ വിദഗ്ധരുടേയും സാങ്കേതിക ടീമിന്റേയും പിന്തുണയോടെ അവരെ അഹമ്മദാബാദില്‍ വെച്ച്‌ കണ്ടെത്തി. കഴിഞ്ഞ പത്ത് മാസമായി തങ്ങള്‍ ഇവർക്കായുള്ള അന്വേഷണത്തിലായിരുന്നു. എന്നാല്‍, തന്ത്രപരമായി സിംകാർഡ് മാറിയും ഒളിയിടങ്ങള്‍ മാറിയും ഇവർ പൊലീസിനെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ അലോക് കുമാർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക