മുംബൈ:അധോലോക കുറ്റവാളിദാവൂദ് ഇബ്രാഹിമിൻ്റെ പ്രധാന കൂട്ടാളിയായ ഡാനിഷ് ചിക്കന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഡോംഗ്രി മേഖലയിൽ ദാവൂദിൻ്റെ മയക്കുമരുന്ന് ഓപ്പറേഷൻസ് കൈകാര്യം ചെയ്യുന്ന മർച്ചൻ്റ്, ഇയാളുടെ കൂട്ടാളിയായ കാദർ ഗുലാം ഷെയ്ഖിനൊപ്പമാണ് അറസ്റ്റിലായത്.കേസിലെ പ്രതിയാണ് മർച്ചൻ്റ് എന്നാണ് മുംബൈ പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
കഴിഞ്ഞ മാസം മുഹമ്മദ് ആഷികുർ സാഹിദുർ റഹ്മാൻ, റെഹാൻ ഷക്കീൽ അൻസാരി എന്നീ രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്തതോടെ ആരംഭിച്ച മാസങ്ങൾ നീണ്ട അന്വേഷണത്തെ തുടർന്നാണ് ഇയാളുടെ അറസ്റ്റ്. നവംബർ എട്ടിന് 144 ഗ്രാം മയക്കുമരുന്നുമായി മറൈൻ ലൈൻ സ്‌റ്റേഷനു സമീപം പോലിസ് റഹ്മാനെ പിടികൂടിയിരുന്നു.
ഡോംഗ്രിയിലെ അൻസാരിയിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ റഹ്മാൻ വെളിപ്പെടുത്തി. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് അൻസാരിയെ അറസ്റ്റ് ചെയ്യുകയും 55 ഗ്രാം അധിക മയക്കുമരുന്ന് പിടികൂടുകയും ചെയ്തു. മയക്കുമരുന്ന് വിതരണം ചെയ്തത് ഡാനിഷ് മെർച്ചൻ്റും മറ്റൊരു കൂട്ടാളി ഖാദിർ ഫാൻ്റയും ആണെന്ന് അൻസാരി വെളിപ്പെടുത്തി.

















