താനെ: സാധുവായ വിസയോ രേഖകളോ ഇല്ലാതെ ഭിവണ്ടിയിൽ അനധികൃതമായി താമസിച്ചിരുന്ന രണ്ട് ബംഗ്ലാദേശി പൗരൻമാരെ ഭീവണ്ടി ശാന്തിനഗർ പോലീസ് അറസ്റ്റ് ചെയ്തു.ഭിവണ്ടിയിലെ നവി ബസ്തി പ്രദേശത്ത് താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികളായ ആജ്ഗർ ജഹൂർ ഷെയ്ഖ് (35), നാസിർ അബ്ദുൾ അസീസ് ഖുല്ലു (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഭിവണ്ടിയിലെ ഒരു ഫാക്ടറിയിൽ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു ഇവർ. വിവരം അറിഞ്ഞ പോലിസ് ഡിസംബർ 13 ന് ഭിവണ്ടിയിലെ ശാന്തിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബബ്ല കോമ്പൗണ്ടിലെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു.അറസ്റ്റിനെ തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി.
മാതൃരാജ്യത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയും കാരണമാണ് ഇവർ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.ഭിവണ്ടിയിൽ അനധികൃതമായി താമസിക്കുന്ന ഏതാനും ബംഗ്ലാദേശികളെ കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചതായി ശാന്തിനഗർ പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് പോലീസ് ഇൻസ്പെക്ടർ സുരേഷ് ചോപഡെ പറഞ്ഞു. ഞങ്ങൾ ഒരു സംഘം രൂപീകരിച്ച് പ്രദേശത്ത് റെയ്ഡ് നടത്തി.
ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ബാലുഘട്ട് അതിർത്തി കടന്നാണ് ഇരുവരും ഇന്ത്യയിലെത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അവർക്ക് സാധുവായ രേഖകളോ ഭിവണ്ടിയിൽ ജോലി ചെയ്യാനുള്ള അനുമതിയോ ഇല്ലെന്ന് ഞങ്ങൾ മനസ്സിലാക്കി.സമീപ വർഷങ്ങളിൽ താനെയിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായി. ഇതിൻ്റെ ഭാഗമായി ഇത്തരക്കാരെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി പോലീസ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

















