ഒളിച്ചോടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്ത് തിരിച്ചെത്തിയാല്‍ ജയിലിലടയക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ വകുപ്പ് മന്ത്രി ഷമാ ഒബെയിദ് ഇസ്ലാം പ്രസ്താവിച്ചു.നിരോധിത അവാമി ലീഗ് നേതാവ് ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയാല്‍ അവർ ജയിലിലടയ്‌ക്കപ്പെടുമെന്ന പ്രസ്താവന, ഷെയ്ഖ് ഹസീന ഡിസംബറോടെ ധാക്കയിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ്.

ബംഗ്ലാദേശ് സ്ഥാപകൻ ഷെയ്ഖ് മുജിബുർ റഹ്മാന്റെ 78 വയസ്സുള്ള മകള്‍ ഹസീന, 2024 ആഗസ്ത് 5 ന് വിദ്യാർത്ഥികളുടെ നേതൃത്വത്തില്‍ നടന്ന അക്രമാസക്തമായ തെരുവ് പ്രതിഷേധത്തില്‍ രാജിവെക്കേണ്ടിവന്നു. ഭരണം പോയതിനെ തുടർന്ന് ധാക്കയില്‍ നിന്ന് പലായനം ചെയ്തതുമുതല്‍ അവർ ഭാരതത്തിലാണ് അഭയം തേടിയിയെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘അവർ കീഴടങ്ങിയാല്‍, നിലവിലുള്ള നിയമമനുസരിച്ച്‌ നടപടികള്‍ സ്വീകരിക്കും. അവർ ജയിലിലേക്ക് പോകേണ്ടിവരും. നിയമം അതിന്റേതായ വഴിക്ക് പോകും,’ വിദേശകാര്യ സഹമന്ത്രി ഷാമ ഒബായിദ് ഇസ്ലാമിനെ ഉദ്ധരിച്ച്‌ സർക്കാർ നടത്തുന്ന ബിഎസ്‌എസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ഹസീന കീഴടങ്ങിയാല്‍ നിലവിലുള്ള നിയമ ചട്ടക്കൂടിന് അനുസൃതമായി സർക്കാർ കർശനമായി മുന്നോട്ട് പോകുമെന്ന് ഷാമ പറഞ്ഞു.

ഹസീന ഡിസംബറോടെ ധാക്കയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണെന്ന് ഹസീനയോട് അടുത്ത വൃത്തങ്ങള്‍ കഴിഞ്ഞയാഴ്ച പറഞ്ഞു. ഇത് പൂർണ്ണമായും സ്വമേധയാ ഉള്ള തീരുമാനമാണെന്ന് അവർ കൂട്ടിച്ചേർത്തു. ‘ഭാരതത്തിലായാലും ബംഗ്ലാദേശിലായാലും ഷെയ്ഖ് ഹസീന എവിടെ കീഴടങ്ങിയാലും ആദ്യം ജയിലിലേക്ക് പോകേണ്ടിവരും. ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ പ്രസ്താവനകളെക്കുറിച്ച്‌ സർക്കാരിന് ഒന്നും പരിഗണിക്കേണ്ടതില്ല,’ ഷമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഹസീന ഇതിനകം ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍, ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ പ്രസ്താവനകളെക്കുറിച്ച്‌ സർക്കാരിന് ഒന്നും പരിഗണിക്കേണ്ടതില്ലെന്നും അവർ തുടർന്നു.

2024ല്‍ വിദ്യാർത്ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നതില്‍ ‘മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍’ ആരോപിച്ച്‌ കഴിഞ്ഞ നവംബറില്‍ ധാക്കയിലെ ഒരു പ്രത്യേക െ്രെടബ്യൂണല്‍ ഹസീനയെ അസാന്നിധ്യത്തില്‍ വധശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക