വീട്ടമ്മയെ പീഡിപ്പിച്ച്‌ വീഡിയോ പകർത്തിയ 32കാരനായ വ്ലോഗർ അറസ്റ്റില്‍. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി (32) ആണ് പിടിയിലായത്.

വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളിക്കുളങ്ങര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അഞ്ചുമാസം മുമ്ബാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പകർത്തിയത്. വീണ്ടും വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഞ്ച് മാസം മുൻപ് പ്രതിയുടെ വീട്ടില്‍ കളിക്കാനായി എത്തിയ കുട്ടിയെ എടുക്കാനായി എത്തിയ വീട്ടമ്മയെ ആണ് 32കാരൻ പീഡിപ്പിച്ചത്. ഇയാളുടെ വീട്ടില്‍ വച്ച്‌ യുവതിയെ മുറിക്കുള്ളില്‍ അടച്ചിട്ട് പീഡിപ്പിക്കുകയും വിഡിയോ പകർത്തുകയും ആയിരുന്നു. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീ‍‍ഡനത്തിന് ശ്രമിച്ചു. ഇതോടെ യുവതി ഭർത്താവിനെ വിവരം അറിയിച്ച്‌ പൊലീസില്‍ പരാതി നല്‍കി. ഇതറിഞ്ഞ ബിനീഷ് രക്ഷപ്പെടാൻ ശ്രമിക്കുമ്ബോഴാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ചാലക്കുടി മജിസ്ട്രേട്ട് അവധിയില്‍ ആയിരുന്നതിനാല്‍ കൊടുങ്ങല്ലൂരില്‍ ഹാജരാക്കുന്നതിനു കൊണ്ടുപോയ പ്രതി ഇടയ്ക്ക് വച്ച്‌ പൊലീസിനെ ആക്രമിച്ച്‌ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. നേരത്തെയും സമാനമായ കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022 ല്‍ നിലമ്ബൂരില്‍ സ്ത്രീ പീഡനത്തിനും 2017 ല്‍ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലും ബിനീഷിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക