ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പത്തനംതിട്ട ജില്ല കമ്മിറ്റി അംഗം എപത്മകുമാറിനെ സിപിഎമ്മി്‍ല്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല , ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് തുറന്ന കത്തയച്ചു.പത്മകുമാറിന് എതിരെ ചുമത്തിയ കുറ്റം എന്താണ് എന്ന വ്യക്തമല്ല എന്ന അവകാശപ്പെട്ടാണ് സിപിഎം ഇതുവരെ അച്ചടക്ക നടപടി എടുക്കാത്തത്. എന്നാല്‍ ഈ കൊള്ളയില്‍ പത്മകുമാർ വഹിച്ച പങ്ക് എന്താണ് എന്ന് ഇയാള്‍ക്ക് മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ട് കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ് മോഹിത് 2026 ജനുവരിയില്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.
തെളിവുകളും കോടതി ഉത്തരവുകളും കൈവശം ഉണ്ടായിട്ടും പത്മകുമാറിന് എതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്ന കാര്യം ഇപ്പോഴും കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലായിട്ടില്ലെന്ന് ചെന്നിത്തല കത്തില്‍ പറയുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം പത്മകുമാറിന്റെ നേതൃത്വത്തില്‍ 10 കോടി രൂപ പിരിച്ചെടുത്തു എന്നും പുറത്താക്കിയാല്‍ ഇതിൻ്റെ വിശദാംശങ്ങള്‍ പുറത്തുപറയും എന്ന ഭയം കൊണ്ടുമാണ് കഴിഞ്ഞ രണ്ട് മാസക്കാലമായി ഇയാള്‍ ജയിലില്‍ കിടന്നിട്ടും കോടതികള്‍ അദ്ദേഹത്തിൻറെ ജാമ്യ അപേക്ഷ ഒന്നിലേറെ തവണ തള്ളിയിട്ടും സിപിഎം അച്ചടക്കടപടി എടുക്കാത്തത് എന്ന ആരോപണം ശരിയാണെന്ന് കരുത്തേണ്ടിവരും.
കേരളത്തിലെ ജനകോടികളുടെ വിശ്വാസത്തെ മാനിച്ച് ശബരിമല അയ്യപ്പ ഭഗവാന്റെ ശ്രീകോവിലിലെ തിരുവാഭരണങ്ങള്‍ മോഷ്ടിക്കാനുള്ള ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ വ്യക്തിയെ അടിയന്തരമായി പാർട്ടിയില്‍ നിന്ന് പുറത്താക്കി ,കേരളത്തിലെ ജനതയുടെ വിശ്വാസ പ്രമാണങ്ങള്‍ സംരക്ഷിക്കണം എന്ന് ചെന്നിത്തല അഭ്യർത്ഥിച്ചു

















