ദിശാസൂചക ഫലകത്തിന്റെ ലോഹപാളി വീണ് സ്കൂട്ടർ യാത്രക്കാരന്‍റെ കൈപ്പത്തി അറ്റു തൂങ്ങി. എംസി റോഡില്‍ സ്ഥാപിച്ചിരുന്ന ഭീമൻ ദിശാസൂചന ഫലകമാണ് അപകടമുണ്ടാക്കിയത്. ഗുരുതരമായി പരുക്കേറ്റ കുടവട്ടൂർ അനന്തുവിഹാറില്‍ മുരളീധരൻപിള്ള (57)യെ തിരുവനന്തപുരത്തെ സൂപ്പർ സ്പെഷ്യല്‍റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം. കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം.

കെഎസ്‌എഫ്‌ഇയുടെ കലക്‌ഷൻ ഏജന്റായ മുരളീധരൻപിള്ള ജോലി കഴിഞ്ഞു മടങ്ങി വരുമ്ബോള്‍ കൂറ്റൻ തൂണുകളില്‍ സ്ഥാപിച്ചിരുന്ന ലോഹപാളി അടർന്നു ശരീരത്തില്‍ വീഴുകയായിരുന്നു. സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു. ലോഹപാളി വീണ് കൈകള്‍ അറ്റ നിലയിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ വിരലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു.മുറിവേറ്റു രക്തത്തില്‍ കുളിച്ചുകിടന്ന മുരളീധരൻപിള്ളയെ ഓട്ടോറിക്ഷ ഡ്രൈവറാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നു തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. വർഷങ്ങളായി അപകടാവസ്ഥയിലായിരുന്നു ബോർഡ്. മുരളീധരൻപിള്ള കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക