സൊഹ്റാന്‍ മംദാനിയുടെ വിജയം ഒരു നാഴികക്കല്ലാണ്. ജനാധിപത്യ സോഷ്യലിസ്റ്റും ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി അംഗവുമായ 34 കാരനായ മംദാനി, മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരെ പരാജയപ്പെടുത്തിയാണ് ലോകനഗരങ്ങളിലൊന്നായ ന്യൂയോര്‍ക്കിന്റെ പരമോന്നത പദവിയിലേക്കെത്തുന്നത്. എന്നാൽ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് സൊഹ്‌റാന്‍ മംദാനി എന്ന ഇന്തോ-അമേരിക്കന്‍ മുസ്ലീം എത്തുമ്ബോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായ വിഷയങ്ങളിൽ ഒന്ന് അദ്ദേഹത്തിന്റെ അമ്മ മീരാ നായരുടെ കാമസൂത്ര: എ ടെയില്‍ ഓഫ് ലവ് എന്ന ചിത്രത്തിലെ രംഗങ്ങളായിരുന്നു. അങ്ങനെ ഒരിക്കല്‍ അപലപിക്കപ്പെടുകയും സ്വന്തം നാട്ടില്‍നിന്ന് ഇല്ലാതാക്കപ്പെടുകയും ചെയ്ത സിനിമ ഇപ്പോള്‍ ലോകമെമ്ബാടും ശ്രദ്ധപിടിച്ചുപറ്റുന്നതായി.
ഒരു ഇന്ത്യന്‍ ലൈംഗിക കഥ സലാം ബോംബെ, മണ്‍സൂണ്‍ വെഡിംഗ്, ദി നെയിംസേക്ക് എന്നീ ചിത്രങ്ങളുടെ സംവിധായകയായ മീരാ നായരുടെ മകനാണ് മംദാനി. മീരയുടെ ഏറ്റവും പ്രശസ്തവും വിവാദപരവുമായ സിനിമ കാമസൂത്ര: എ ടെയില്‍ ഓഫ് ലവ് ആണ്. പതിനാറാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ലൈംഗികത പ്രമേയമായ പ്രണയകഥ. ഇന്ദിരാ വര്‍മയും സരിത ചൗധരിയുമായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.പ്രണയം, അധികാരം, പെണ്ണുടല്‍ എന്നിവയെക്കുറിച്ചുള്ള ദുരന്തപൂര്‍ണമായ കഥയാണ് കാമസൂത്ര.
ഏകദേശം 30 വര്‍ഷങ്ങള്‍ക്കു ശേഷം ‘കാമസൂത്ര’ ഒരു മാസ്റ്റര്‍പീസായി ഇപ്പോഴും തുടരുന്നു.1996ല്‍ സംഭവിച്ചത്രൂക്ഷ വിമര്‍ശനങ്ങളാണ് കാമസൂത്രയ്ക്കു നേരിടേണ്ടിവന്നത്. അതിലെ കിടപ്പറരംഗങ്ങളും സ്ത്രീ അഭിലാഷങ്ങളുടെ തുറന്നുപറച്ചിലുകളും ഇന്ത്യയില്‍ സിനിമ വലിയ വിവാദമായി.അന്താരാഷ്ട്ര തലത്തില്‍ ചിത്രം വിതരണത്തിനെടുത്ത ട്രൈമാര്‍ക്ക് പിക്ചേഴ്സിന് വിദേശത്ത് റിലീസ് ഉറപ്പാക്കാന്‍ ചില സീനുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടിവന്നു.മോഷന്‍ പിക്ചര്‍ അസോസിയേഷന്‍ ഓഫ് അമേരിക്ക (MPAA) ഇതിന് റേറ്റ് നല്‍കാന്‍ വിസമ്മതിച്ചു,
കൂടാതെ ഇന്ത്യന്‍ സെന്‍സര്‍മാര്‍ ഇത് ‘പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയാത്തത്ര അശ്ലീലം’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിവാദങ്ങള്‍ക്കിടയില്‍ മീരാ നായരുടെ സ്ത്രീവാദ അഭിലാഷങ്ങള്‍ കുഴിച്ചുമൂടി.1996ല്‍ ‘കാമസൂത്ര’ അപവാദമായിരുന്നു. 2025ല്‍ അതു വീണ്ടും ചര്‍ച്ചയാകുന്നു. പ്രണയത്തിലും ലൈംഗികതയിലും സ്ത്രീയുടെ അഭിലാഷം ചര്‍ച്ചയാകുകയും ചെയ്യുന്നു.

















