തിരുവനന്തപുരം തിരുമലയിലെ വാർഡ് കൗണ്‍സിലർ തിരുമല അനിലിന്റെ ആത്മഹത്യയെ കുറിച്ചുള്ള ചോദ്യത്തില്‍ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വേണ്ടാത്ത കാര്യങ്ങള്‍ പറയരുതെന്നും സത്യം എന്താണെന്ന് വരും ദിവസങ്ങളില്‍ അറിയുമെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.സിപിഐഎമ്മിന്റെ ഒരു തന്ത്രമാണിതെന്നും ഗുരുതരമായ വിഷയമായി ഇതിനെ കാണുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നേമം കൗണ്‍സിലിന്റെ യോഗത്തില്‍ വെച്ചാണ് അനിലും താനും തമ്മില്‍ സംസാരിച്ചതെന്ന് അദേഹം വ്യക്തമാക്കി. സൊസൈറ്റിയുടേത് ബിജെപി ഭരണസമിതിയല്ല. ബിജെപി അനിലിനെ സംരക്ഷിച്ചില്ലെന്നത് ആര് പറഞ്ഞുവെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. പൊലീസ് ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് തങ്ങളുടെ കൈയിലുണ്ട്. അത് തങ്ങള്‍ വേണ്ടത് പോലെ കൈകാര്യം ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ കയ്യേറ്റവുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിങ്ങള്‍ മാധ്യമപ്രവർത്തകർ അല്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.തിരുമലയിലെ നഗരസഭ കോർപ്പറേഷനിലെ ഓഫീസിലെത്തിയാണ് അനില്‍ ജീവനൊടുക്കിയത്. ചില സാമ്ബത്തിക പ്രശ്നങ്ങള്‍ സൊസൈറ്റിയില്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട നേതൃത്വത്തോട് സഹായം അഭ്യർത്ഥിച്ചെങ്കിലും സാമ്ബത്തിക പ്രശ്നത്തില്‍ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ല. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു എന്നായിരുന്നു ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക