തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ ആർക്കുമറിയാത്ത പത്ത് രാഷ്ട്രീയപാർട്ടികള്‍ കോടികള്‍ തെരഞ്ഞെടുപ്പ് ഫണ്ടായി കൈപ്പറ്റിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.4300 കോടി രൂപ ഈ പാർട്ടികള്‍ക്ക് ഫണ്ടായി ലഭിച്ചു. 39 ലക്ഷം രൂപമാത്രമാണ് ചെലവായി രേഖകളില്‍ കാണിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതേ കുറിച്ച്‌ അന്വേഷണം നടത്തിയിരുന്നോയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.

ഇക്കാര്യത്തിലും തന്നോട് സത്യവാങ് മൂലം ആവശ്യപ്പെടുമോയെന്നും രാഹുല്‍ പരിഹസിച്ചു.ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര പത്താം ദിനം പിന്നിട്ടു. പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമായി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നാളെ യാത്രയ്ക്കൊപ്പം ചേര്‍ന്നു. സീതാമർഹിയിലുള്ള മാതാ ജാനകി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും ദർശനം നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യാത്രയില്‍ പങ്കെടുക്കാൻ തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുത്തു. അഖിലേഷ് യാദവ്, സിദ്ധരാമയ്യ, ഹേമന്ദ് സോറൻ, രേവന്ദ് റെഡി, സുഖ്വീന്ദർ സിംഗ് സുഖു എന്നിവരും അടുത്ത ദിവസങ്ങളില്‍ യാത്രക്ക് എത്തും. സെപ്റ്റംബർ ഒന്നിന് പട്നയിലാണ് യാത്രയുടെ സമാപനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക