കേരളമടക്കമുള്ള പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ആറ് സംസ്ഥാനങ്ങള്‍ക്കായി 1,066.80 കോടി രൂപ കേന്ദ്രം അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിന്റെ കേന്ദ്ര വിഹിതത്തില്‍ നിന്ന് ധനസഹായം വിതരണം ചെയ്യുമെന്നും ആറ് സംസ്ഥാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, കേരളം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

”എല്ലാ സാഹചര്യങ്ങളിലും മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു. ഇന്ന് എസ്ഡിആര്‍എഫിന് കീഴിലുള്ള കേന്ദ്ര വിഹിതത്തിന്റെ ഭാഗമായി അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, കേരളം, ഉത്തരാഖണ്ഡ് എന്നീ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ച സംസ്ഥാനങ്ങള്‍ക്ക് 1066.80 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു.” അമിത് ഷാ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അസമിന് 375.60 കോടി രൂപയും, മണിപ്പൂരിന് 29.20 കോടി രൂപയും, മേഘാലയയ്ക്ക് 30.40 കോടി രൂപയും, മിസോറാമിന് 22.80 കോടി രൂപയും, കേരളത്തിന് 153.20 കോടി രൂപയും, ഉത്തരാഖണ്ഡിന് 455.60 കോടി രൂപയും എസ്ഡിആര്‍എഫില്‍ നിന്നുള്ള കേന്ദ്ര വിഹിതമായി നല്‍കിയതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ ഉണ്ടായ അതിശക്തമായ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവ ഈ സംസ്ഥാനങ്ങളെ കാര്യമായി ബാധിച്ചു.

ഈ വര്‍ഷം 19 സംസ്ഥാനങ്ങള്‍ക്ക് എസ്ഡിആര്‍എഫ്/എന്‍ഡിആര്‍എഫ് ഫണ്ടുകളില്‍ നിന്ന് 8,000 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ടെന്നും ആവശ്യമായ എന്‍ഡിആര്‍എഫ്, കരസേന, വ്യോമസേന എന്നിവയെ വിന്യസിക്കുന്നത് ഉള്‍പ്പെടെ എല്ലാ ലോജിസ്റ്റിക് സഹായങ്ങളും നല്‍കുക എന്നതാണ് തങ്ങളുടെ മുന്‍ഗണന എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എസ്ഡിആര്‍എഫില്‍ നിന്ന് 14 സംസ്ഥാനങ്ങള്‍ക്ക് 6,166.00 കോടി രൂപയും എന്‍ഡിആര്‍എഫില്‍ നിന്ന് 12 സംസ്ഥാനങ്ങള്‍ക്ക് 1,988.91 കോടി രൂപയും ഇതിനകം അനുവദിച്ചു. ഇതിനുപുറമെ, സംസ്ഥാന ദുരന്ത ലഘൂകരണ നിധിയില്‍ നിന്ന് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് 726.20 കോടി രൂപയും ദേശീയ ദുരന്ത ലഘൂകരണ നിധിയില്‍ നിന്ന് രണ്ട് സംസ്ഥാനങ്ങള്‍ക്ക് 17.55 കോടി രൂപയും അനുവദിച്ചതായി പ്രസ്താവനയില്‍ പറയുന്നുഓപ്പറേഷന്‍ ജല്‍ റാഹത്ത് -2 പ്രകാരം, പ്രത്യേകിച്ച്‌ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുടനീളം ഇന്ത്യന്‍ സൈന്യം മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 3,820 പേരെ രക്ഷപ്പെടുത്തി, 15,000-ത്തിലധികം വെള്ളക്കുപ്പികളും 1,361 ഭക്ഷണ പാക്കറ്റുകളും വിതരണം ചെയ്തു, 2,000-ത്തിലധികം ആളുകള്‍ക്ക് വൈദ്യസഹായം നല്‍കി എന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക