നാഗ്പൂർ:വ്യവസായികളുടെ സഹായത്തോടെയാണ് മഹാരാഷ്ട്ര സർക്കാറിനെ ബിജെപി കവർന്നതെന്ന് രാഹുൽ ഗാന്ധി. നാഗ്പൂരിൽ ഒരു യോഗത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
“മറ്റ് പാർട്ടികളിൽ ഭിന്നിപ്പുണ്ടാക്കാൻ കോടികൾ ചിലവഴിക്കുകയും തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിൻ്റെ പതനത്തിലേക്ക് നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ വിലക്ക് വാങ്ങുകയും ചെയ്തു. പണം എവിടെ നിന്നാണ് വന്നതെന്ന് ഇപ്പോൾ നിങ്ങൾക്കെല്ലാവർക്കും അറിയാം. ആകാശത്ത് നിന്ന് എന്തായാലും വരില്ല,” പാർട്ടികൾ പിളർക്കാൻ ധനസഹായം നൽകിയ വ്യവസായി ഇപ്പോൾ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സർക്കാരിനെ ‘അട്ടിമറിക്കാനുള്ള ‘ ഗൂഢാലോചനയിൽ പങ്കെടുത്ത ഒരു ഉന്നത ബി.ജെ.പി. നേതാവുമായുള്ള വ്യവസായിയുടെ നിശ്ശബ്ദ കൂടിക്കാഴ്ചയുമായി അദ്ദേഹം അതിനെ ബന്ധപ്പെടുത്തി. കഴിഞ്ഞ ദിവസം അമരാവതിയിലും പിന്നീട് ചിമൂറിലും രണ്ട് രാഷ്ട്രീയ റാലികളെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.

















