ബിജെപിയോടുള്ള ഇടതുപക്ഷത്തിന്റെ എതിർപ്പ് കാപട്യമാണെന്ന് മുൻ മന്ത്രിയും ഇടത് സ്വതന്ത്ര എംഎല്‍എയുമായ കെ ടി ജലീല്‍ 24 വർഷം മുമ്ബ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
2000-ല്‍ നാദാപുരം മണ്ഡലം കെഎംസിസി ഖത്തറില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയായിരുന്നു അന്ന് മുസ്ലിം ലീഗിലായിരുന്ന ജലീല്‍ ഇക്കാര്യം പറഞ്ഞത്.
ഒരുവേള കമ്യൂണിസ്റ്റ് വീക്ഷണവും ബിജെപിയുടെ ഫാസിസ്റ്റ് വീക്ഷണവും ഒരുമിക്കുന്നുവെന്നാണ് അന്ന് ജലീല്‍ പറഞ്ഞത്. സമാനതകള്‍ വരുത്താൻ കഴിയില്ലെങ്കിലും സാമ്യതകള്‍ അവർക്കിടയിലുണ്ട്. മുസ്ലിംകള്‍ക്ക് രക്ഷ വേണമെങ്കില്‍ അവർ ഇടതുപക്ഷ കക്ഷികളില്‍ ചേരണമെന്നാണ് ഇടതുപക്ഷക്കാർ പറയുന്നത്. എങ്ങനെ അവർക്ക് മുസ്ലീങ്ങള്‍ക്ക് രക്ഷ നല്‍കാൻ കഴിയുമെന്ന് ജലീല്‍ ചോദിക്കുന്നു.
ഭരണ സന്നാഹങ്ങളും എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടുപോലും കണ്ണൂരിലെ അവരുടെ പാവപ്പെട്ട സഖാക്കള്‍ക്ക് ആർഎസ്‌എസുകാരന്റെ കൊലക്കത്തിയില്‍ നിന്ന് രക്ഷ നല്‍കാൻ സാധിക്കാത്ത ഇടതുപക്ഷക്കാർക്ക്, മാർകിസ്റ്റുകാർക്ക് മുസ്ലീങ്ങള്‍ക്ക് എങ്ങനെ രക്ഷ നല്‍കാൻ കഴിയുമെന്നാണ് അവർ പറയുന്നതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് ജലീല്‍ ചൂണ്ടിക്കാട്ടുന്നു.
ഇടതുപക്ഷ കക്ഷികളുടെ ബിജെപി വിരോധം കാപട്യമാണ്. രണ്ട് സീറ്റുണ്ടായിരുന്ന ബിജെപിയെ ആരാണ് വലിയ രാഷ്ട്രീയ ശക്തിയായി മാറ്റിയതെന്നും ജലീല്‍ ചോദിക്കുന്നുണ്ട്. ബിജെപിയുടെ ആർഎസ്‌എസിന്റെ മുസ്ലിം വിരോധം ആരംഭിച്ചത് ഇന്നോ ഇന്നലെയോ അല്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നുണ്ട്.
നിലവില്‍ സിപിഎം – ആർഎസ്‌എസ് ബന്ധമെന്ന ആരോപണം നേരിടുന്ന സാഹചര്യത്തിലാണ് 24 വർഷം മുമ്ബത്തെ ജലീലിന്റെ വാക്കുകള്‍ വീണ്ടും പ്രചരിക്കുന്നതെന്നാണ് ശ്രദ്ധേയം. ഈ പ്രസ്താവന ഇന്നത്തെ സാഹചര്യത്തിന് ഏറെ പ്രസക്തമാണെന്നാണ് വീഡിയോ പ്രചരിപ്പിക്കുന്നവർ വാദിക്കുന്നത്. 24 കൊല്ലം മുമ്ബുള്ള ജലീലിന്റെ ദീർഘവീക്ഷണം ഇന്നത്രെ ശരിയാണ് എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ ഇത് ഇടതുപക്ഷത്തെ വിമർശിക്കാനുള്ള ഒരു ശ്രമമായി കാണുമ്ബോള്‍ മറ്റുള്ളവർ ഇത് ഒരു യാഥാർഥ്യമായി കാണുന്നു. കണ്ണൂർ ജില്ലയിലെ സംഘർഷങ്ങള്‍ ദീർഘകാലമായി നിലനില്‍ക്കുന്ന ഒരു പ്രശ്നമാണ്. ഈ സംഘർഷങ്ങളില്‍ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ സംഘർഷങ്ങളുടെ കാരണങ്ങള്‍ പലതാണ്, അതില്‍ പ്രധാനമായും ഇടതുപക്ഷവും വലതുപക്ഷവുമായുള്ള രാഷ്ട്രീയ വൈരാഗ്യമാണെന്നും ആശയത്തോടുള്ള എതിർപ്പാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

















