തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും 25 വര്‍ഷം വീതം കഠിനതടവ് ശിക്ഷ വിധിച്ച്‌ കോടതി. കുറ്റിയത്ത്കുഴി സ്വദേശികളായ അജേഷ്, ഇയാളുടെ സഹോദരന്‍ അഭിലാഷ്, ഇവരുടെ മാതാവ് ലളിത എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗ പോക്‌സോ കോടതിയുടേതാണ് ഈ നിര്‍ണായക വിധിന്യായം. തടവ് ശിക്ഷയ്ക്ക് പുറമേ പ്രതികള്‍ പിഴത്തുകയും ഒടുക്കേണ്ടതുണ്ട്.

2021-ലാണ് നാടിനെ നടുക്കിയ കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശവാസിയായ പെണ്‍കുട്ടിയെ ഒന്നാം പ്രതിയായ അജേഷ് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്‌ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. എന്നാല്‍ വീട്ടിലെത്തിച്ചതിന് പിന്നാലെ അജേഷും സഹോദരന്‍ അഭിലാഷും മാതാവ് ലളിതയും ചേര്‍ന്ന് പെണ്‍കുട്ടിയെ ആസൂത്രിതമായി കെണിയില്‍ പെടുത്തുകയും ക്രൂരമായ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി കടുത്ത ശിക്ഷാവിധി പ്രസ്താവിച്ചത്. കേസ് കൃത്യമായി അന്വേഷിച്ച്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കാട്ടാക്കട പൊലീസിന് ഈ വിധി വലിയൊരു നേട്ടമായി മാറിയിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക