നഗരത്തിലെ വെള്ളക്കെട്ടില്‍ ജലവിഭവ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടല്‍. പ്രശ്നം പരിശോധിക്കാൻ നാളെ ഉന്നതതല യോഗം ചേരും. തമ്പാനൂരിലും ചാക്കയിലും ഉള്‍പ്പെടെ നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടാകാനുള്ള കാരണം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി മോൻസ് ജോസഫ് ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്ക് നിർദ്ദേശം നല്‍കി. നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ സി.പി. ജോണ്‍. കെ. മുരളീധരൻ എന്നിവരുമായി മന്ത്രി ചർച്ച നടത്തി.
മൂന്ന് മന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് നാളത്തെ യോഗം. വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ അടിയന്തരം നടപടി സ്വീകരിക്കുമെന്നും മന്ത്രിമോൻസ് ജോസഫ് വ്യക്തമാക്കി. തമ്പാനൂരിലും ചാക്കയിലും ഉള്‍പ്പെടെ നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടാകാനുള്ള കാരണം പരിശോധിച്ചു അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി മോൻസ് ജോസഫ് ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്കാണ് നിർദ്ദേശം നല്‍കിയത്.
നഗരത്തിലെ പ്രധാന സ്ഥലങ്ങള്‍ കഴിഞ്ഞ ദിവസം മുങ്ങിയതിന് പിന്നാലെ കോർപറേഷൻ മാത്രം വിചാരിച്ചാല്‍ തലസ്ഥാനത്തെ വെള്ളക്കെട്ട് പൂർണമായി മാറ്റാൻ കഴിയില്ലെന്നും ഇതിനായി കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഇടപെടല്‍ ആവശ്യമാണെന്നും മേയർ വി വി രാജേഷ് പറഞ്ഞിരുന്നു. വിഷയം കോർപറേഷൻ സർക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

















