ഡല്‍ഹിയില്‍ ബുധ് വിഹാറിലെ രോഹിണി മേഖലയിലുണ്ടായ തീപിടിത്തത്തില്‍ ഒരു കൂട്ടം കുടിലുകള്‍ കത്തിനശിച്ചു.സംഭവത്തില്‍ രണ്ട് വയസ്സായ കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ദമ്പതികളും ഇവരുടെ മകളുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.25ഓടെയായിരുന്നു തീപിടിത്തം.

അഗ്നിശമന സേനയെത്തി ഏറെ നേരം കഠിന പ്രയത്‌നം നടത്തിയാണ് തീയണച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന 400 സ്‌ക്വയര്‍-യാര്‍ഡ് പ്ലോട്ടാണ് തീപിടിത്തത്തിന്റെ ഉത്ഭവ കേന്ദ്രം. ഇവിടെ നിന്ന് തീ സമീപത്തെ കുടിലുകളിലേക്ക് പടരുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടുങ്ങിയ വഴികളായതിനാല്‍ അഗ്നിശമന സേനാ വാഹനങ്ങള്‍ക്ക് ഇവിടെയെത്താന്‍ വളരെ പ്രയാസപ്പെടേണ്ടി വന്നു.കണ്ടെടുത്ത മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. അഗ്നിശമന സേനക്കൊപ്പം പോലീസ്, സെന്‍ട്രലൈസ്ഡ് ആക്‌സിഡന്റ് ആന്‍ഡ് ട്രോമ സര്‍വീസ് (സി എ ടി എസ്), വൈദ്യുതി വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

ആറ് അഗ്നിശമന സേനാ വാഹനങ്ങളാണ് തീ കെടുത്താനായി നിയോഗിച്ചതെന്ന് ഫയര്‍ ഓഫീസര്‍ അജയ് ശര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തീ പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക