കേരളത്തില്‍ ലൗ ജിഹാദ് പോലുള്ള വിഷയങ്ങളില്‍ സംസ്ഥാന സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതുകൊണ്ടാണ് സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഇല്ലാതാകുന്നതെന്നും വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ.
ശാസ്തമംഗലത്ത് നടന്ന ‘ബ്രഞ്ച് വിത്ത് ശ്രീലേഖ’ എന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അവരുടെ വിവാദ പരാമർശം.ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോള്‍ സഹായം ലഭിച്ചില്ലെന്ന് ശ്രീലേഖ തുറന്നടിച്ചു.
രാഷ്ട്രീയ അനുമതിയില്ലാതെ ഡിജിപിക്ക് പോലും തനിക്കൊപ്പം നില്‍ക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും അവർ ആരോപിച്ചു.അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവവും അവർ ചൂണ്ടിക്കാട്ടി. അവരെ സ്വന്തം വീട്ടില്‍ പൂട്ടിയിട്ടു എന്നും, പോലീസിന്റെ പരാതി സെല്ലില്‍ നേരിട്ട് വിളിച്ചിട്ടും സർക്കാർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ശ്രീലേഖ ആഞ്ഞടിച്ചു.

















