മലയാളം ടെലിവിഷന്‍ ചാനല്‍ രംഗത്ത് ഇപ്പോള്‍ അവതാരകരുടെയും റിപ്പോര്‍ട്ടര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും കൂടുമാറ്റത്തിന്റെ കാലമാണ്. ബിഗ് ടിവിയുടെ വരവാണ് അതിന് ആക്കം കൂട്ടിയത്. എന്നാല്‍, ബാര്‍ക്കിന്റെ ചാനല്‍ റേറ്റിംഗില്‍ ഈ കൂടുമാറ്റങ്ങള്‍ കാര്യമായി പ്രതിഫലിക്കുന്നില്ല എന്നുവേണം കരുതാന്‍. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഷ്ട്രീയ വാര്‍ത്തകളില്‍ ജനത്തിന് താല്‍പര്യം കൂടിയതോടെ, രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് അജയ്യരായി തുടരുകയാണ്.

റേറ്റിംഗിന്റെ എല്ലാ വിഭാഗങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് മുന്നേറ്റം കാഴ്ചവച്ചു. കേരളാ ഓള്‍ യൂണിവേഴ്‌സ് വിഭാഗത്തില്‍ മുന്‍ ആഴ്ചയെക്കാള്‍ 3 പോയിന്റ് വര്‍ദ്ധനവോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് 96 പോയിന്റ് നേടിയത്. 81 പോയിന്റുമായി റിപ്പോര്‍ട്ടര്‍ ടി.വി. രണ്ടാം സ്ഥാനത്തെത്തി. ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായരുടെ ‘തമ്മില്‍ തമ്മില്‍’ സംവാദ പരിപാടിയുടെ പിന്‍ബലത്തില്‍ ട്വന്റിഫോര്‍ വെല്ലുവിളികളില്ലാതെ മൂന്നാം സ്ഥാനത്ത് തുടരുന്നു.38 പോയിന്റുമായി മനോരമ ന്യൂസ് നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്തിനായി മാതൃഭൂമി ന്യൂസും ന്യൂസ് മലയാളം 24ഃ7ഉം ഒപ്പത്തിനൊപ്പം മത്സരിക്കുന്നുണ്ടെങ്കിലും, ദശാംശ കണക്കുകളില്‍ കേരള യൂണിവേഴ്‌സ് വിഭാഗത്തില്‍ ന്യൂസ് മലയാളത്തിനാണ് നേരിയ മുന്‍തൂക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലെ ആദ്യ സ്വകാര്യ ചാനല്‍ എന്ന നിലയില്‍ പരമ്ബരാഗത പ്രേക്ഷക പിന്തുണയുള്ള ഏഷ്യാനെറ്റ് ന്യൂസ്, സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്താ സമീപനവും പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് വെട്ടിച്ചതിനെക്കുറിച്ച്‌ വി. കുഞ്ഞികൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തല്‍ പോലുള്ള ശക്തമായ വാര്‍ത്താ ഉള്ളടക്കവും വഴി സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. പുതിയ വാര്‍ത്താ ചാനലായ ബിഗ് ടി.വി. മലയാളത്തിന്റെ വരവോടെ മലയാളം വാര്‍ത്താ ചാനല്‍ രംഗത്ത് ഒരു ഇളക്കം തട്ടിയെങ്കിലും, ഏഷ്യാനെറ്റ് ന്യൂസിന് അത് ബാധകമായില്ല എന്നത് ശ്രദ്ധേയമാണ്.പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളും സാമൂഹിക വിഷയങ്ങളും കൃത്യമായി അവതരിപ്പിക്കുന്നത് വാര്‍ത്താ ചാനലുകളുടെ പ്രേക്ഷക പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിലെ പ്രധാന ഘടകമാണെന്ന് ഈ റേറ്റിംഗ് കണക്കുകള്‍ അടിവരയിടുന്നു.

റേറ്റിംഗിലെ വമ്ബന്മാര്‍: പോയിന്റ് നില

  • ഏഷ്യാനെറ്റ് ന്യൂസ് (ഒന്നാം സ്ഥാനം): 96 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസ് തങ്ങളുടെ അജയ്യത നിലനിര്‍ത്തുന്നു. പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് വാര്‍ത്ത പുറത്തുകൊണ്ടുവന്നതും സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്താ സമീപനവുമാണ് ചാനലിന് കരുത്തായത്.
  • റിപ്പോര്‍ട്ടര്‍ ടിവി (രണ്ടാം സ്ഥാനം): സുജയ പാര്‍വതിയും ജിമ്മി ജെയിംസും ചാനല്‍ വിട്ടിട്ടും റേറ്റിംഗില്‍ തിരിച്ചടിയുണ്ടായില്ല. 81 പോയിന്റുമായി റിപ്പോര്‍ട്ടര്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഡോ. അരുണ്‍ കുമാറിന്റെ ‘കോഫി വിത്ത് അരുണ്‍’ ആണ് ചാനലിന്റെ നട്ടെല്ല്.
  • ട്വന്റിഫോര്‍ (മൂന്നാം സ്ഥാനം): റേറ്റിംഗ് ഇടിവില്‍ പകച്ചുനിന്ന ട്വന്റിഫോറിനെ ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ തന്നെ രക്ഷിച്ചെടുത്തു. അദ്ദേഹത്തിന്റെ ‘തമ്മില്‍ തമ്മില്‍’ എന്ന സംവാദ പരിപാടിയുടെ കരുത്തില്‍ 50 പോയിന്റുമായി ചാനല്‍ മൂന്നാം സ്ഥാനം ഉറപ്പിച്ചു.
  • മനോരമ ന്യൂസ് (നാലാം സ്ഥാനം): 38 പോയിന്റുമായി മനോരമ നാലാം സ്ഥാനത്താണ്. ലാന്‍ഡിംഗ് പേജുകള്‍ വഴിയുള്ള നീക്കങ്ങള്‍ കാര്യമായ ഫലം കണ്ടില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
  • ന്യൂസ് മലയാളം 24×7 vs മാതൃഭൂമി (അഞ്ചാം സ്ഥാനം): അഞ്ചാം സ്ഥാനത്തിനായി കടുത്ത മത്സരമാണ് നടക്കുന്നത്. മാതൃഭൂമി ന്യൂസിനെ പിന്നിലാക്കി ന്യൂസ് മലയാളം (30.26 പോയിന്റ്) അഞ്ചാം സ്ഥാനത്തെത്തി. മാതു സജിയും ആര്യാ പി. നായരും ചാനല്‍ വിട്ടതും മാതൃഭൂമിക്ക് തിരിച്ചടിയായി.
  • ജനം ടിവി: 26 പോയിന്റ് (ആറാം സ്ഥാനം)കൈരളി ന്യൂസ്: 19 പോയിന്റ് (ഏഴാം സ്ഥാനം)ന്യൂസ് 18 കേരളം: 10 പോയിന്റ് (ഏറ്റവും പിന്നില്‍

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക