ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. അൻവര്‍ സാദത്ത് എംഎല്‍എ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ശ്രമം വാച്ച് ആന്‍ഡ് വാര്‍ഡൻമാര്‍ തടഞ്ഞു. സഭ താല്‍ക്കാലികമായി നിർത്തിവച്ച ശേഷം 21 മിനിറ്റിന് ശേഷമാണ് പുനരാരംഭിച്ചത്. മാത്യു കുഴല്‍നാടൻ എംഎല്‍എയും ടി.വി ഇബ്രാഹിം എംഎല്‍എയും ഡയസില്‍ കയറി. സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ടാം തവണയും സഭ നിര്‍ത്തിവച്ചു.ശരണം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയുമായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.
സഭ ആരംഭിച്ച അന്നുമുതല്‍ സ്വർണ്ണം കട്ടത് ആരപ്പാ എന്ന് ചോദിച്ചു മുദ്രാവാക്യം വിളിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ‘യഥാർഥത്തില്‍ സ്വർണം കട്ടത് ആരപ്പാ കോണ്‍ഗ്രസ് ആണ് അയ്യപ്പ സന്ദർശിക്കുന്നത് ആരെ സോണിയാഗാന്ധിയെ അയ്യപ്പാ’ ആണെന്നും മന്ത്രി പരിഹസിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നടത്തുന്ന സമരത്തിന് ഒരു പ്രാധാന്യവും മാധ്യമങ്ങളിലൂടെ കിട്ടുന്നില്ല. അതുകൊണ്ടാണ് ഇന്നിപ്പോള്‍ ഇങ്ങനെ ഒരു സമരവുമായി എത്തിയിരിക്കുന്നതെന്നും ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു. സഭയില്‍ പ്രതിപക്ഷ പേക്കൂത്ത് കാണിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണൻ പറഞ്ഞു.യഥാർഥ അന്വേഷണത്തെ അട്ടിമറിക്കാനാണ് പ്രതിപക്ഷ സമരമെന്ന് മന്ത്രി പി.രാജീവ് കുറ്റപ്പെടുത്തി.
ഹൈക്കോടതിക്കല്ലാതെ ഇത് സംബന്ധിച്ച് മറ്റാർക്കും റിപ്പോർട്ട് ചെയ്യാൻ കഴിയില്ല. തെറ്റായ വഴിയിലൂടെ അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് ഹൈക്കോടതി പറയുന്നത് പ്രതിപക്ഷത്തെ പറ്റിയാണ്. തെറ്റായ കാര്യങ്ങള്‍ ബോധപൂർവ്വം പ്രതിപക്ഷം സൃഷ്ടിക്കുന്നു. ഇക്കാര്യം കോടതിയടക്കം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് തെറ്റായ ആക്ഷേപം ഉന്നയിക്കുന്നതായി ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട്. സ്വർണം കാണാനില്ലെന്ന പരാതിയുമായി ആദ്യം എത്തിയത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്. അത് പ്രതിപക്ഷത്തിന് വേണ്ടിയായിരുന്നു. തങ്ങളുമായി അയാള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് അന്ന് പറഞ്ഞിരുന്നു. പീഠം കണ്ടെത്തിയത് ഉണ്ണി കൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നാണെന്നും രാജീവ് പറഞ്ഞു.

















