വേട്ടയാടിയപ്പോള്‍ കരുത്തായി നിന്നത് സുകുമാരൻ നായരാണെന്ന് വെള്ളാപ്പള്ളി നടേശൻ. റേറ്റിംഗ് കൂട്ടാൻ ചാനലുകാർ തന്നെ ഉപയോഗിക്കുന്നു. സുകുമാരൻ നായർ നിഷ്കളങ്കനും മാന്യനും നിസ്വാർത്തനുമാണ്. എസ്‌എൻഡിപി പറയുന്ന ഐക്യം നായാടി മുതല്‍ നസ്രാണി വരെയാണ്. ഇത് നേരത്തെ പ്രഖ്യാപിച്ച നയമാണ്. എതിർപ്പ് ലീഗിനോട് മാത്രം. സത്യം പറഞ്ഞപ്പോള്‍ സമുദായത്തെ ആക്ഷേപിക്കുന്നതായി വ്യാഖ്യാനിച്ചു. ലീഗിന്റെ വിഭാഗീയത ചൂണ്ടി കാണിച്ചു. മുസ്‌ലിം വിരോധി എന്ന് പറഞ്ഞ് കത്തിച്ചു. അങ്ങനെ കത്തുന്ന ആളല്ല താൻ.

പ്രസ്ഥാനത്തെ തകർക്കാനും തളർത്താനും ആണ് ശ്രമം. ജാതി വിവേചനം ആണ് ജാതി ചിന്താഗതി ഉണ്ടാക്കുന്നത്. എസ്‌എൻഡിപി യോഗം തുറന്ന പുസ്തകമാണെന്നും, ആർക്കും വിമർശിക്കാമെന്നും വെള്ളാപ്പള്ളി. ഹിന്ദുക്കളുടെ ഐക്യം ചരിത്രത്തിന് അനിവാര്യം. തന്റെ പ്രവർത്തനങ്ങള്‍ക്ക് പിൻബലം നല്‍കിയ ആളാണ്‌ സുകുമാരൻ നായർ. തന്നെ കരുത്തനാക്കിയ നേതാവാണ് അദ്ദേഹം. ഐക്യത്തില്‍‌ നിന്ന് പിന്‍മാറാന്‍ സുകുമാരന്‍ നായർക്ക് മേല്‍ ബാഹ്യസമ്മർദ്ദമുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കമ്മിറ്റിയിലുണ്ടായ സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തില്‍ ആണ് അദ്ദേഹം പിന്മാറിയത്.അതില്‍ വിഷമവുമില്ല പ്രതിഷേധവുമില്ല. നായർ സമുദായം സഹോദര സമുദായം. എൻഎസ്‌എസിനെയോ സുകുമാരൻ നായരെയോ തള്ളി പറയരുത്. നായർ സഹോദരന്മാർ നമ്മുടെ സഹോദരങ്ങളാണെന്നും തങ്ങള്‍ ഹിന്ദുക്കളാണെന്നും വെള്ളാപ്പള്ളി.മുസ്‌ലിം വിരോധികളാക്കി ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നു. സുകുമാരൻ നായർ കാണിച്ച വിശാല മനസ്കത എനിക്ക് ഇരട്ടി ചങ്ക് നല്‍കി. വേട്ടയാടിയപ്പോള്‍ കരുത്തായി നിന്നത് സുകുമാരൻ നായർ മാത്രമെന്നും വെള്ളാപ്പള്ളി.

പത്മഭൂഷൻ അവാർഡ് കിട്ടിയത് സമുദായത്തിനാണെന്ന് വെള്ളാപ്പള്ളി നടേശൻ. പത്മഭൂഷൻ ലഭിച്ചതില്‍ നല്ലതും ചീത്തയും പറയുന്നവർ ഉണ്ട്. ശരിയെന്നു തോന്നുന്നതേ പ്രവർത്തിച്ചിട്ടുള്ളുവെന്നും വെള്ളാപ്പള്ളി.മമ്മൂട്ടിക്കും തനിക്കും ലഭിച്ചു. മമ്മൂട്ടിക്ക് കിട്ടിയത് അഭിനയ പാഠവത്തിനുള്ള അംഗീകാരമായാണ്. തനിക്ക് കിട്ടിയത് സംഘടനാ പ്രവർത്തനവും ക്ഷേമപ്രവർത്തനവും കണക്കിലെടുത്ത്. വിവാദം എന്നും ഉണ്ടാകും. പക്ഷെ അവസാനം അത് പൂമാലയാകുമെന്നും വെള്ളാപ്പള്ളി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക