കഴിഞ്ഞ ദിവസം ഇൻഡോർ നഗരത്തെ പരിഭ്രാന്തിയിലാക്കിയ ഗാർഹിക പീഡന വീഡിയോയുടെ പിന്നാമ്ബുറ കഥ പുറത്തുവന്നപ്പോള്‍ പോലീസ് പോലും അമ്ബരന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ യുവതി പങ്കുവെച്ച ദുഃഖകരമായ ദൃശ്യങ്ങള്‍ വ്യാജമായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.നീണ്ടുനില്‍ക്കുന്ന കുടുംബ പ്രശ്നത്തിന്‍റെ ഭാഗമായി യുവതി മനപ്പൂർവം കെട്ടിച്ചമച്ച നാടകമായിരുന്നു അത്.
സംഭവം നടന്നത് ഇൻഡോറിലെ ലാസൂഡിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ്.യുവതിയും കൈക്കുഞ്ഞും മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും, ഭർതൃവീട്ടുകാർ പുറത്ത് നിന്ന് ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞ് സഹായം അഭ്യർഥിച്ചുകൊണ്ടുള്ള വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചത്.
പൊതുസമൂഹത്തില്‍ പരിഭ്രാന്തി പടർന്നതോടെ അധികൃതർ ഉടൻതന്നെ ഇടപെട്ടു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടയുടനെ അഡീഷണല്‍ ഡിസിപി രാജേഷ് ദന്തോതിയയുടെ നിർദ്ദേശപ്രകാരം വനിതാ ഇൻസ്പെക്ടർ നീതു സിങ്ങിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും എഫ്‌ആർവി യൂണിറ്റും സ്ഥലത്തെത്തി.പോലീസെത്തി മുറിക്കുള്ളിലുണ്ടായിരുന്ന യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി പുറത്തെത്തിച്ചു. എന്നാല്‍, സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് സംഘത്തിന് സംഭവത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ടു.
യുവതി അവകാശപ്പെട്ടതുപോലെ വാതില്‍ പുറത്തുനിന്ന് പൂട്ടിയിരുന്നില്ല.മാത്രമല്ല, ഭർതൃവീട്ടുകാർ ആരും ആക്രമണത്തിനായി അവിടെ ഉണ്ടായിരുന്നില്ലെന്നും പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം കുടുംബ തർക്കത്തിന്‍റെ തുടർച്ചയായിരുന്നുവെന്ന് ബോധ്യമായത്.കുറച്ചുകാലമായി ഗസിയാബാദിലായിരുന്ന യുവതി അടുത്തിടെയാണ് ഇൻഡോറിലേക്ക് വന്നത്. യുവതി സ്വയം മുറിയില്‍ കയറി വാതിലടച്ച് വീഡിയോ റെക്കോർഡ് ചെയ്ത് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയായിരുന്നു.
യുവതിയും ഭർത്താവും തമ്മില്‍ നേരത്തെ തന്നെ നിയമപരമായ തർക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഭർത്താവ് ലാസൂഡിയ പോലീസ് സ്റ്റേഷനിലും, യുവതി ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗസിയാബാദിലും ഗാർഹിക പീഡന പരാതി നല്‍കിയിട്ടുണ്ട്.ഈ വൈരാഗ്യത്തിന്‍റെ പുറത്താണ് യുവതി സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് തെറ്റായ പ്രചാരണം നടത്തിയത്. പൊതുജനങ്ങളില്‍ ആശങ്കയുണ്ടാക്കിയ വീഡിയോയിലെ യുവതിയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.നിലവില്‍, ദമ്ബതികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വിശദമായ അന്വേഷണം നടന്നുവരികയാണ്.

















