പൂരനഗരിയിലേക്ക് ആംബുലൻസില്‍ എത്തിയില്ല എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ.

സ്വരാജ് റൗണ്ടില്‍ സഞ്ചരിച്ചത് ആംബുലൻസില്‍ തന്നെയാണ്. റൗണ്ട് വരെ വന്നത് തന്റെ കാറിലാണ്. ഇതാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും അനീഷ് കുമാർ പറഞ്ഞു. തിരുവമ്ബാടി ദേവസ്വം ഓഫീസിന് സമീപം സുരേഷ് ഗോപി എത്തുന്നത് തടയാൻ പൊലീസ് പരമാവധി ശ്രമിച്ചു. മറ്റുവാഹനങ്ങള്‍ കടത്തി വിടാത്തത് കൊണ്ടാണ് സേവാഭാരതി ആംബുലൻസില്‍ സുരേഷ് ഗോപിയെ എത്തിച്ചതെന്നും അനീഷ് കുമാർ പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൂരനഗരിയിലേക്ക് താൻ ആംബുലൻസില്‍ പോയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപി നേരത്തെ ചേലക്കരയില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ പറഞ്ഞത്. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്റെ കാറിലാണ് പോയതെന്നും ആംബുലൻസില്‍ പോയി എന്നത് മായക്കാഴ്ചയാകാമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

പൂരപ്പറമ്ബില്‍ ആംബുലൻസില്‍ എത്തിയിട്ടില്ല. സ്ഥലത്ത് എത്തിയത് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്റെ കാറിലാണ്. പൂര പ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് പോയത്. പൂരം കലക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ തെളിയില്ല. കെ സുരേന്ദ്രൻ പറയുന്നതുപോലെ താൻ പൂരപ്പറമ്ബില്‍ എത്തിയത് ആംബുലൻസിലല്ല’, – സുരേഷ് ഗോപി വ്യക്തമാക്കി.പൂരം കലക്കലില്‍ ഇപ്പോഴത്തെ അന്വേഷണം ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക