വിവാഹ വാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ കേസെടുത്തതോടെ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി ഒളിവിലെന്ന് വിവരം. വേടന്റെ വീട് പരിശോധിച്ച പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തു. പീഡനക്കുറ്റം ചുമത്തി തൃക്കാക്കര പൊലീസാണ് വേടനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്.

വേടന്‍ എവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. അതേസമയം, കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച വേടന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് കോടതി 18നു പരിഗണിക്കും. 2021 ഓഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച്‌ 31നും ഇടയില്‍ സാമ്ബത്തികമായും ശാരീരികമായും ചൂഷണം ചെയ്‌തെന്നു പരാതിക്കാരി മൊഴി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വേടനായി വ്യാപകമായ തെരച്ചിലാണ് പോലീസ് നടത്തുന്നത്.പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് എന്നായിരുന്നു പോലീസ് തീരുമാനിച്ചിരുന്നത്. നിലവില്‍ അറസ്റ്റിന് പോലീസിന് നിയമപ്രശ്‌നങ്ങളില്ല. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ആണ് വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക