സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ജന സ്മോള്‍ ഫിനാൻസ് ബാങ്കിനും പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഈ രണ്ട് ബാങ്കുകളും പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. വായ്പ. മുൻകൂർ വായ്പ എന്നിവ നല്‍കുന്നതിലെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതിരിക്കുക, ഉപഭോക്തൃ സംരക്ഷണ വിഭാഗത്തില്‍ അനധികൃത ഇലക്‌ട്രോണിക് ബാങ്കിംഗ് ഇടപാടുകളില്‍ ഉപഭോക്താക്കളുടെ ബാധ്യത പരിമിതപ്പെടുത്തലില്‍ പരാജയപ്പെട്ടത്, കറന്റ് അക്കൗണ്ടുകള്‍ തുറക്കുന്നതിലെ വീഴ്ചകള്‍ എന്നിവ കാരണമാണ് എസ്‌ബി‌ഐക്ക് പിഴ ചുമത്തിയത്. 1,72,80,000 രൂപയാണ് പിഴ.

അതേസമയം, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ ചില വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ജന സ്മോള്‍ ഫിനാൻസ് ബാങ്ക് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തിയത്. ഒരു കോടി രൂപയാണ് പിഴയായി ജന സ്മോള്‍ ഫിനാൻസ് ബാങ്ക് കെട്ടിവെക്കേണ്ടത്. രണ്ട് സാഹചര്യങ്ങളിലും, ഈ രണ്ട് ബാങ്കുകളും നേരിട്ട നടപടി ആർബിഐയുടെ നിർദേശങ്ങള്‍ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബാങ്കുകള്‍ അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയ ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ഇത് ബാധിക്കുന്നില്ല എന്ന് ആർ‌ബി‌ഐ വ്യക്തമാക്കിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് ആർബിഐയാണ്. അതില്‍ രൂപയുടെ വിനിമയങ്ങള്‍ കൈകാര്യം ചെയ്യുന്നതും രാജ്യത്തിന്റെ പ്രധാന പണമടയ്ക്കല്‍ സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നതും അതിന്റെ സാമ്ബത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ആർബിഐ പ്രധാനമായി പ്രവർത്തിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക