ബ്രിട്ടീഷ് രാജകുടുംബാംഗമായ ആൻഡ്രൂ രാജകുമാരനും യു.എസ് ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈനും കുറ്റാരോപിതരായ ലൈംഗിക പീഡനക്കേസിലെ ഇര വിർജീനിയ ജിഫ്രെ (41) ജീവനൊടുക്കി. ആസ്‌ട്രേലിയയിലെ നീർഗാബിയില്‍ വച്ചാണ് ജിഫ്രെ ആത്മഹത്യ ചെയ്തത്.പടിഞ്ഞാറൻ ആസ്‌ട്രേലിയയിലെ ഫാമില്‍ വച്ചാണ് ജിഫ്രെ ജീവനൊടുക്കിയതെന്ന് ബന്ധുക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്.
ലൈംഗിക പീഡനത്തിനെതിരായ പോരാട്ടത്തിലെ ശക്തയായ യോദ്ധാവ് എന്നാണ് കുടുംബം ജിഫ്രെയെ വിശേഷിപ്പിച്ചത്. ലൈംഗികപീഡന വിവാദത്തെ തുടർന്ന് ചാള്‍സ് രാജാവിന്‍റെ സഹോദരനായ ആൻഡ്രൂ രാജകുമാരന് രാജപദവികള്‍ നഷ്ടമായിരുന്നു.17-ാം വയസിലാണ് ലൈംഗികപീഡനത്തിന് വിർജീനിയ ജിഫ്രെ ഇരയായത്.
ആരോപണം നിഷേധിച്ച ആൻഡ്രൂ 2017ല്‍ കേസ് ഒത്തുതീർപ്പാക്കിയിരുന്നു. കേസില്‍ 2008ല്‍ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റൈൻ 2019ല്‍ ജയിലില്‍ ജീവനൊടുക്കി. കേസിൽംകൂട്ടുപ്രതിയായ എപ്സ്റ്റൈന്‍റെ കാമുകി ഗിലേൻ മാക്സ്‍വെല്ലിനും 20 വർഷം തടവുശിക്ഷ ലഭിച്ചു.
ആൻഡ്രൂ രാജകുമാരനുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ജെഫ്രി എപ്സ്റ്റൈൻ 15,000 ഡോളർ നല്‍കിയെന്ന ജിഫ്രെ വെളിപ്പെടുത്തിയതിന്‍റെ കോടതി രേഖ പുറത്ത് വന്നിരുന്നു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് എപ്സ്റ്റൈന്റെ അടുക്കല്‍ എത്തിച്ചിരുന്ന മാക്സ്‍വെല്ലിനെതിരായ കേസിന്‍റെ രേഖകളിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്.

















