ഡല്‍ഹി സ്വദേശിയായ ഒരു സ്ത്രീയുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായ പോണ്ടിച്ചേരിയിലേക്ക്, ശാന്തവും മറക്കാനാവാത്തതുമായ ഒരു യാത്ര സ്വപ്നം കണ്ടാണ് ഡല്‍ഹി സ്വദേശിയായ സ്ത്രീ പോണ്ടിച്ചേരിയില്‍ എത്തിയത്. എന്നാല്‍ പോണ്ടിച്ചേരിയില്‍ എത്തിയ ശേഷം തനിക്ക് ഇവിടെ തീരെ സുരക്ഷിതമല്ലെന്ന് തോന്നിയതായും അപമാനിക്കപ്പെട്ടെന്നും ഭയപ്പെടേണ്ടി വന്നെന്നും സ്ത്രീ സ്വയം സാക്ഷ്യപെടുത്തിയ വീഡിയോയിലൂടെ തുറന്നു പറഞ്ഞു.
ഇതോടെ സ്ത്രീയുടെ പോണ്ടിച്ചേരി സന്ദർശനം ഒരു പേടിസ്വപ്നമായി മാറി. ആകസ്മികമായി ഉപദ്രവിക്കപ്പെടുന്നത് മുതല്‍ രാത്രിയില്‍ കളിയാക്കലുകള്‍ക്ക് ഇരയായത് വരെ അവളുടെ ‘ബീച്ച് ഔട്ട് ദിവസങ്ങള്‍’ ആശ്വാസകരമല്ലായിരുന്നു എന്ന് വീഡിയോയിലൂടെ പറയുന്നു. ചില പുരുഷന്മാർ അവളോട് സെല്‍ഫികള്‍ ആവശ്യപ്പെട്ടു. ചെറിയ വസ്ത്രങ്ങള്‍ ധരിച്ചതിന് തുറിച്ചുനോക്കി. ഹോട്ടലില്‍ വെച്ച് ഒരു പുരുഷൻ തന്നെ പിന്തുടർന്നു. എന്നാല്‍ അത് ഒഴിവാക്കാനായി, ആ സ്ത്രീ മുറിയിലേക്ക് പോകാതെ അയാളെ നേരിട്ടു. ഒടുവില്‍ അയാള്‍ പോയതിനു ശേഷവും, സുരക്ഷ ഉറപ്പാക്കാനായി ‘അരമണിക്കൂറോളം’ ലോബിയില്‍ തന്നെ തുടർന്നുവെന്നും അവള്‍ കൂട്ടിച്ചേർത്തു.

















