ആർട്ടിഫിഷ്യല്‍ ഇന്റലിജൻസും ഹ്യൂമനോയിഡ് റോബോട്ടുകളും വളരെയധികം വികസിച്ചുകഴിഞ്ഞു. ടെസ് ല കഴിഞ്ഞവർഷം പ്രദർശിപ്പിച്ച ഒപ്റ്റിമസ് റോബോട്ടുകളും നമ്മൾ കണ്ടതാണ്.ഈ യന്ത്രമനുഷ്യർ എന്നെങ്കിലും മനുഷ്യവംശത്തിന് ഭീഷണിയാവുമെന്ന ആശങ്കയുണ്ട് ലോകജനതയ്ക്ക്. ആ ഭീതി വർധിപ്പിക്കുന്ന ഒരുവീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

ഫെബ്രുവരി ഒമ്ബതിന് ചൈനയിലെ ടിയാൻജിനില്‍ നടന്ന സ്പ്രിങ് ഫെസ്റ്റിവല്‍ ഗാലയില്‍ നിന്ന് പകർത്തിയ ദൃശ്യമാണിത്. അതില്‍ ഒരു റോബോട്ട് പെട്ടെന്ന് അക്രമാസക്തമാവുന്നതും ജനക്കൂട്ടത്തിന് നേരെ പാഞ്ഞടുക്കുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുരക്ഷാ ജീവനക്കാർ ഇടപെട്ട് റോബോട്ടിനെ മാറ്റിയതിനാല്‍ ആർക്കും പരിക്കുകള്‍പറ്റിയില്ല.എന്നാല്‍ ഇത് ഒരു ആക്രമണമല്ലെന്ന നിലപാടിലാണ് പരിപാടിയുടെ സംഘാടകർ. റോബോട്ടിന്റെ സാങ്കേതിക തകരാർ മാത്രമാണിതെന്നാണ് അവർ നല്‍കുന്ന വിശദീകരണം. പരിപാടിക്ക് മുമ്ബ് റോബോട്ടിന്റെ സുരക്ഷാ പരിശോധനകളെല്ലാം വിജയകരമായി പൂർത്തിയാക്കിയതാണെന്നും ഇത്തരം സംഭവങ്ങള്‍ ഇനിയുണ്ടാകാതിരിക്കാൻ നടപടികള്‍ സ്വീകരിച്ചതായും അധികൃതർ പറഞ്ഞു.

യുനിട്രീ റോബോട്ടിക്സ് വികസിപ്പിച്ച ഹ്യൂമനോയിഡ് ഏജന്റ് എഐ അവതാർ ആണ് ഇവിടെ പ്രശ്നമുണ്ടാക്കിയത്. സോഫ്റ്റ് വെയറിലുണ്ടായ തകരാറാണ് റോബോട്ടിന്റെ പെരുമാറ്റം തകരാറിലാക്കിയതെന്നാണ് അനുമാനം.

‘ഒടുവില്‍ അത് ആരംഭിച്ചിരിക്കുന്നു’ എഐ നിയന്ത്രിത റോബോട്ട് മനുഷ്യനെ ആക്രമിച്ചിരിക്കുന്നു എന്നാണ് ഒരു സോഷ്യല്‍ മീഡിയാ ഉപഭോക്താവ് പങ്കുവെച്ച കമന്റ്. ‘നമ്മുടെ ശോഭനമായ ഭാവിയുടെ ചെറിയൊരു പ്രിവ്യൂ’ മാത്രമാണിതെന്ന് മറ്റൊരാള്‍ പറഞ്ഞു.അതേസമയം, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നേരത്തെ ടെസ്ല ഫാക്ടറിയില്‍ ഒരു റോബോട്ട് ജീവനക്കാരനെ ആക്രമിച്ചതായി വാർത്തയുണ്ടായിരുന്നു.

പല സംഭവങ്ങളിലും സോഫ്റ്റ് വെയർ തകരാറാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. അതുകൊണ്ടുതന്നെ റോബോട്ടുകളുടെ കാര്യത്തില്‍ പഴുതുകളില്ലാത്ത സുരക്ഷാ പരിശോധനയും ഗുണനിലവാരമുറപ്പിക്കലും അനിവാര്യമാണെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക