IndiaMoneyNews

മോഷണശ്രമം തടയുന്നതിനിടെ കുത്തേറ്റ സെയ്ഫ് അലിഖാന്റെ ഇതുവരെയുള്ള ചികിത്സാ ചെലവ് എത്ര? ഇൻഷുറൻസ് കമ്പനി അംഗീകരിച്ച ചികിത്സാ ചെലവുകൾ എത്ര? ഇൻഷുറൻസ് ക്ലെമിന്റെ വിശദാംശങ്ങൾ ചോർന്നു – കണക്കുകൾ ഇവിടെ വായിക്കാം

വീട്ടില്‍ അതിക്രമിച്ച്‌ കടന്ന മോഷ്ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ നടന്‍ സെയ്ഫ് അലി ഖാന്‍ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്.അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം, സെയ്ഫ് അപകടനില തരണം ചെയ്തുവെങ്കിലും നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

അതിനിടെ താരത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം വിശദാംശങ്ങള്‍ ചോര്‍ന്നു.നിവാ ബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ പോളിസി ഉടമയാണ് സെയ്ഫ്. സെയ്ഫ് അലി ഖാന്‍ 35.95 ലക്ഷം രൂപയാണ് ക്ലെയിം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇന്‍ഷുറര്‍ അംഗീകരിച്ചത് 25 ലക്ഷം രൂപയാണ് എന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. സെയ്ഫ് അലി ഖാന്റെ മെമ്ബര്‍ ഐഡി, രോഗനിര്‍ണയം, റൂം വിഭാഗം, ഡിസ്ചാര്‍ജ് തീയതി എന്നിവ ഉള്‍പ്പെടെയുള്ള സെന്‍സിറ്റീവ് വിശദാംശങ്ങളും പുറത്തുവന്ന ഡോക്യുമെന്റില്‍ ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണം ദൗര്‍ഭാഗ്യകരവും ആശങ്കാജനകവുമാണ് എന്ന് നിവാ ബുപ പ്രസ്താവനയില്‍ പറഞ്ഞു. ‘അദ്ദേഹം വേഗത്തിലും സുരക്ഷിതമായും സുഖം പ്രാപിക്കട്ടെയെന്ന് ഞങ്ങള്‍ ആശംസിക്കുന്നു. ഞങ്ങളുടെ പോളിസി ഉടമകളില്‍ ഒരാളാണ് സെയ്ഫ് അലി ഖാന്‍. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഞങ്ങള്‍ക്ക് പോളിസി ക്ലെയിം അഭ്യര്‍ത്ഥന അയച്ചിരുന്നു,’ നിവ ബുപ പറഞ്ഞു.

ചികിത്സയ്ക്ക് ശേഷമുള്ള അന്തിമ ബില്ലുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ അവ നയ നിബന്ധനകള്‍ക്കനുസരിച്ച്‌ തീര്‍പ്പാക്കും എന്നും ഈ ദുഷ്‌കരമായ സമയത്ത് തങ്ങള്‍ താരത്തിന്റേയും കുടുംബത്തിന്റെയും ഒപ്പം നില്‍ക്കുന്നു എന്നും കമ്ബനി വ്യക്തമാക്കി. അതേസമയം, സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ നിര്‍ണായക സൂചനകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും കുറ്റവാളിയെ ഉടന്‍ പിടികൂടുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

ആക്രമണം നടന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. അക്രമിയുടെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവം നടന്ന രാത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ അക്രമി ധരിച്ചിരുന്ന കറുത്ത ടീ ഷര്‍ട്ടിന് പകരം നീല ഷര്‍ട്ട് ധരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നടന്റെ വീട്ടില്‍ നിന്ന് വളരെ അകലെയല്ലാതെ ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപമാണ് അദ്ദേഹത്തെ കണ്ടത്.

സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു മരപ്പണിക്കാരനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നെങ്കിലും പിന്നീട് വിട്ടയച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Welcome To Kerala Speaks !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക