ബോളിവുഡ് താരം സെയ്ഫ് അലി ഖാനെതിരായ ആക്രമണം സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. ആക്രമണസമയത്ത് സെയ്ഫിനെ കൂടാതെ വീട്ടുജോലിക്കാരാണ് വീട്ടില്‍ ഉണ്ടായിരുന്നത്.ഇതില്‍ ഒരാള്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. അതേസമയം, അക്രമിക്ക് സെയ്ഫിന്റെ വീട്ടിനുള്ളില്‍ നിന്നു തന്നെ സഹായം ലഭിച്ചെന്ന നിഗമനത്തിലാണ് പോലീസ്

. ആക്രമണം നടക്കുന്നതിനു രണ്ടു മണിക്കൂര്‍ സമയത്തിനുള്ളില്‍ ആരും വീട്ടിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍, അക്രമിക്ക് വീട്ടില്‍ മണിക്കൂറുകളോളം ഒളിച്ചു തങ്ങാന്‍ അവസരം ലഭിച്ചെന്നാണ് പോലീസ് കണ്ടെത്തല്‍. സംശയമുള്ള മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതേസമയം, ആക്രമണത്തില്‍ നിന്ന് സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന രക്ഷപെട്ടത് ഗേള്‍സ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയതുകൊണ്ടാണ്. കവര്‍ച്ചശ്രമത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബ് സഹോദരി കരിഷ്മ കപൂറിനും സുഹൃത്തുക്കളായ സോനം കപൂര്‍, റിയ കപൂര്‍ എന്നിവര്‍ക്കുമൊപ്പം ഗേള്‍സ് പാർട്ടി ആഘോഷിക്കുകയായിരുന്നു കരീന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഷണ ശ്രമത്തിനിടെ സെയ്ഫ് അലി ഖാന്റെ മുംബൈയിലെ വീട്ടില്‍ ആക്രമിക്കപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്ബ്, കരിഷ്മ കപൂര്‍, സോനം കപൂര്‍, റിയ കപൂര്‍ എന്നിവര്‍ക്കൊപ്പം കരീന കപൂര്‍ തന്റെ പെണ്‍കുട്ടികളുടെ രാത്രിയില്‍ നിന്നുള്ള ഫോട്ടോ എന്ന പേരില്‍ ചില പാനീയങ്ങളുടെ ചിത്രം കരീന സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു.

അതേസമയം, അക്രമിയുടെ കുത്തേറ്റ നടനെ ലീലാവതി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക വിധേയനാക്കി. ഒരു പരുക്ക് ആഴമേറിയതാണെന്നും 10 തുന്നലുകള്‍ വേണ്ടിവന്നെങ്കിലും നട്ടെല്ലിനെ ബാധിച്ചില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സെയ്ഫിന്റെ ശരീരത്തില്‍ കത്തിയുടെ ഒരു കഷണം ഡോക്ടര്‍മാര്‍ കണ്ടെത്തിയെന്നും തുടര്‍ സര്‍ജറികള്‍ ആവശ്യമാണെന്നും ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി.

സെയ്ഫ് അലി ഖാന്റെ പരുക്കിനെക്കുറിച്ചും അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന സംഭവങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ ടീം ഒരു പ്രസ്താവന പങ്കിട്ടു. സെയ്ഫ് അലി ഖാന്റെ വസതിയില്‍ മോഷണശ്രമം നടന്നു. അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയിലാണ്. മാധ്യമങ്ങളോടും ആരാധകരോടും ക്ഷമയോടെയിരിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു, ഇത് പോലീസിന്റെ കാര്യമാണ്, ഞങ്ങള്‍ കാര്യങ്ങള്‍ നിങ്ങളെ അറിയിക്കും.- ഇതായിരുന്നു അറിയിപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക