റായ്ഗഡ്:സുഹൃത്തുക്കൾ മദ്യപിച്ചുണ്ടായ വഴക്കിനെ തുടർന്ന് 14 കാരൻ കൊല്ലപ്പെട്ടു.15 വയസ്സുള്ള സുഹൃത്താണ് പ്രതി.വെള്ളിയാഴ്ച വൈകുന്നേരം പെൻ മുനിസിപ്പൽ കൗൺസിൽ ജീവനക്കാർ അംബേദ്കർ സ്‌കൂളിന് സമീപം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തി പോലീസിൽ വിവരം അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ, പെനിലെ ഫനാസ്‌ഡോംഗ്രിയിലെ വള വിൽപ്പനക്കാരൻ്റെ മകൻ ഗണേഷ് ബാലു ചുനാരെയാണ് മരിച്ചതെന്ന് കണ്ടെത്തി.
“ഞങ്ങൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മരിച്ച കുട്ടിയെ അവസാനമായി കണ്ടത് മറ്റൊരു സുഹൃത്തിനൊപ്പമാണെന്ന് കണ്ടെത്തി. തുടർന്ന് സുഹൃത്തിനെ ചോദ്യം ചെയ്തപ്പോൾ തർക്കത്തിനൊടുവിലാണ് ചുനാരെയെ കൊലപ്പെടുത്തിയതെന്ന് സുഹൃത്ത് വെളിപ്പെടുത്തി,” റായ്ഗഡ് പോലീസിൽ നിന്നുള്ള അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് അഭിജിത്ത് ശിവ്താരെ പറഞ്ഞു.
കൊലപാതകം ചെയ്ത 15 വയസ്സ് കാരൻ , മരിച്ച ആൺകുട്ടിയോടൊപ്പം മദ്യപാനത്തിനും വൈറ്റ്നേഴ്സിനും അടിമയായിരുന്നു. “മരിച്ച കുട്ടി തന്നോട് പലപ്പോഴും പണം ചോദിക്കാറുണ്ടായിരുന്നെന്നും ഇത് തന്നെ അസ്വസ്ഥനാക്കിയിരുന്നുവെന്നും കുട്ടി മൊഴിയിൽ പറയുന്നു. സംഭവ ദിവസവും ഇതേച്ചൊല്ലി അവർ തമ്മിൽ വഴക്കുണ്ടായി, ദേഷ്യത്തിൽ അയാൾ മരക്കമ്പി ഉപയോഗിച്ച് തലയിൽ അടിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തി, ”പെൻ ഡിവിഷൻ ഡിവൈഎസ്പി ഗജാനൻ ടോൺപെ പറഞ്ഞു.എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്.ജ്യേഷ്ഠൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് അമിതമായി മദ്യം കഴിച്ച് മരിച്ചിരുന്നു.

















