വ്യാപാരി വ്യവസായി ഏകോപനസമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആമ്പല്ലൂർ മേഖലയിൽ പ്രളയദുരിതത്തിന് ഇരയായവർക്ക് 10 ലക്ഷം രൂപയുടെ ധനസഹായവും, മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് ഭദ്ര പദ്ധതിയുടെ ഭാഗമായി പത്തുലക്ഷം രൂപയുടെ ധനസഹായവും വിതരണം ചെയ്തു. ആമ്പല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആമ്പല്ലൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ ജോയ് പണ്ടാരി അധ്യക്ഷനായിരുന്നു. സംഘടനയുടെ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും തൃശൂർ ജില്ലാ കമ്മിറ്റി അധ്യക്ഷനുമായ ശ്രീ കെ വി അബ്ദുൽ ഹമീദ് ആണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്.

ജില്ലാ സെക്രട്ടറി ശ്രീ എ എൻ വിനോദ് കുമാർ, ജില്ലാ ട്രഷറർ ശ്രീ ജോയ് മൂത്തേടൻ, നേതാക്കളായ ശ്രീ സെബാസ്റ്റ്യൻ മഞ്ഞളി, ശ്രീ രഞ്ജിമോൻ, ശ്രീ ഡേവിസ് വില്ലടത്തുകാരൻ, ശ്രീ പിയൂസ് കെ ടി, ശ്രീ കെ ജയകുമാർ, ശ്രീ ആന്റണി തയ്യാലക്കൽ, ശ്രീ റിജോ ഫ്രാൻസിസ് ശ്രീ റെജി പിടിയത്ത് തുടങ്ങിയവർ സംസാരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഹായിക്കുന്നവർക്ക് മാത്രം വോട്ട് രാഷ്ട്രീയം നോക്കില്ല

നിരവധി ആളുകൾ പ്രളയ ദുരിതത്തിനിരയായിട്ടും ആമ്പല്ലൂർ മേഖലയിലേക്ക് തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധികളുടെ നിലപാടിനെ യോഗത്തിൽ അപലപിച്ചു. മനുഷ്യ നിർമ്മിത പ്രളയത്തിനിരയായ വ്യാപാരികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകിയപ്പോൾ വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാൻ നിയമത്തിൽ വ്യവസ്ഥ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. കേന്ദ്ര-സംസ്ഥാന ഖജനാവുകളിലേക്ക് നികുതിയിനത്തിൽ ഏറ്റവുമധികം സംഭാവന ചെയ്യുന്ന വ്യാപാര സമൂഹത്തിന് അനുകൂലമായ നിയമനിർമാണങ്ങൾ നടത്തേണ്ട ആവശ്യകതയെക്കുറിച്ചും യോഗം ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക