മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം. പൊലീസിന് ലഭിച്ച വിവരം പ്രതികള്‍ 2 മാസത്തിനിടയില്‍ നിരവധി തവണ രാസലഹരി ഉപയോഗിച്ചിട്ടുള്ളതായാണ്. അതോടൊപ്പം, ഇവരുടെ രക്തസാമ്ബിളുകളില്‍ രാസ ലഹരി സാന്നിധ്യം കണ്ടെത്താനായി പരിശോധന നടത്തും.

കൂടാതെ, ഡോക്ടർ ശ്രീക്കുട്ടിയുടെ എം ബി ബി എസ് ബിരുദം അംഗീകാരം ഉള്ളതാണോയെന്ന് പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സേലത്തെ വിനായക മിഷൻ റിസർച്ച്‌ ഫൗണ്ടേഷനില്‍ നിന്നും, ആരോഗ്യ വകുപ്പില്‍ നിന്നും വിവരങ്ങള്‍ തേടുകയും, ഇവർക്കെതിരായ കേസ് സംബന്ധിച്ച റിപ്പോർട്ട് പോലീസ് ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ പ്രതികളായ അജ്മലും ശ്രീക്കുട്ടിയും 14 ദിവസത്തെ റിമാൻഡിലാണ്. റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത് വാഹനം ഓടിച്ച്‌ മുൻപോട്ട് പോകാൻ ഡോക്ടര്‍ ശ്രീക്കുട്ടി അജ്മലിന് നിർദേശം നല്‍കിയതായാണ്.പ്രതികള്‍ ചെയ്തത് ഗുരുതരമായ കുറ്റമാണെന്ന് മജിസ്‌ട്രേറ്റ് വിലയിരുത്തുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക