സി.ജെ.പി.യുടെ പാർലമെന്റ് മാർച്ചിനിടെ നടന്ന പൊലീസ് നടപടിയില്‍ ഗുരുതര പരിക്കേറ്റ വിദ്യാർഥിനി സാക്ഷി (21)യുടെ ആരോഗ്യാവസ്ഥയില്‍ ആശങ്ക പങ്കുവച്ച്‌ കുടുംബം.ഡല്‍ഹിയിലെ റാം മനോഹർ ലോഹ്യ (ആർ.എം.എല്‍.) ആശുപത്രിയിലാണ് സാക്ഷിയുടെ ചികിത്സയില്‍ തുടരുന്നത്. ക്രിട്ടിക്കല്‍ കെയർ യൂണിറ്റില്‍ കഴിയുന്ന മകളുടെ ആരോഗ്യനിലയെക്കുറിച്ച്‌ പറയുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.

‘കണ്ണീർവാതക പ്രയോഗത്തില്‍ അവള്‍ക്ക് പരുക്കേറ്റു. ആ വേദനയില്‍ നില്‍ക്കെ പൊലീസിന്റെ ലാത്തിച്ചാർജുണ്ടായി. നട്ടെല്ലിനു ക്ഷതമേറ്റു, തലച്ചോറിലേക്ക് ഓക്സിജൻ എത്തുന്നില്ല എന്നൊക്കെ ഡോക്ടർമാർ പറയുന്നു’സാക്ഷിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപത്താണ് സാക്ഷിയുടെ അച്ഛനും സഹോദരനും കഴിയുന്നത്. പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്ന സാക്ഷിയുടെ സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. ചികിത്സയ്ക്ക് ശേഷം അവർ വീട്ടില്‍ വിശ്രമത്തിലാണെന്നാണ് കുടുംബം അറിയിക്കുന്നത്.

ആശുപത്രിയില്‍ സാക്ഷിയെ ആദ്യം പൊതുവാർഡിലായിരുന്നുവെങ്കിലും പിന്നീട് പ്രത്യേക നിരീക്ഷണ മുറിയിലേക്ക് മാറ്റിയെന്നാണ് വിവരം. ആശുപത്രി രേഖകളില്‍ രോഗിയുടെ പേര് ‘അജ്ഞാത’ എന്ന നിലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

സാക്ഷിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഉടൻ വെന്റിലേറ്റർ സഹായത്തില്‍ നിന്ന് മാറ്റാനാകുമെന്നുമാണ് ആശുപത്രി അധികൃതരുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണെന്നാണ് ചികിത്സാ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

പാർലമെന്റ് മാർച്ചിനിടെ നടന്ന പൊലീസ് നടപടിയെച്ചൊല്ലി ദേശീയതലത്തില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് സാക്ഷിയുടെ ആരോഗ്യസ്ഥിതി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവും വിവിധ സംഘടനകളും പ്രതിഷേധക്കാരും ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക