യുപിയിലെ കാണ്‍പൂരില്‍ 48കാരന്‍ തന്റെ 11 വയസുള്ള ഇരട്ടകളായ പെണ്‍കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി.ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി. ഇന്ന് രാവിലെയാണ് സംഭവം. ഭാര്യയിലുണ്ടായ സംശയമാണ് ക്രൂരകൃത്യത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.

മെഡിക്കല്‍ റെപ്രസന്റേറ്റീവായ ശശി രഞ്ജന്‍ മിശ്രയാണ് പെണ്‍മക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. തന്റെ ഭാര്യ രേഷ്മയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും ആറ് വയസുകാരനായ മകനുമൊപ്പം ഫ്‌ലാറ്റിലായിരുന്നു ഇയാള്‍ താമസം. തന്റെ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഇയാള്‍ക്ക് സംശയമുണ്ടായിരുന്നു. താന്‍ പെണ്‍മക്കളോടൊപ്പം ജീവിക്കുമെന്നും ഭാര്യ മകനോടൊപ്പം വേറെ കഴിഞ്ഞാല്‍ മതിയെന്നും ഇയാള്‍ ഇടക്ക് പറയാറുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭര്‍ത്താവിന് സംശയരോഗം വര്‍ധിച്ച്‌ വിഷാദാവസ്ഥയിലെത്തിയിരുന്നെന്നും ഇതേത്തുടര്‍ന്ന് വീട്ടില്‍ പലയിടത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെന്നും ഭാര്യ രേഷ്മ പൊലീസിനോട് പറഞ്ഞു. പെണ്‍മക്കളുടെ മുറിയിലേക്ക് കടക്കാന്‍ ഭര്‍ത്താവ് തന്നെ അനുവദിക്കാറുണ്ടായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

ഭര്‍ത്താവിന് സംശയരോഗം വര്‍ധിച്ച്‌ വിഷാദാവസ്ഥയിലെത്തിയിരുന്നെന്നും ഇതേത്തുടര്‍ന്ന് വീട്ടില്‍ പലയിടത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെന്നും ഭാര്യ രേഷ്മ പൊലീസിനോട് പറഞ്ഞു. പെണ്‍മക്കളുടെ മുറിയിലേക്ക് കടക്കാന്‍ ഭര്‍ത്താവ് തന്നെ അനുവദിക്കാറുണ്ടായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി ഭക്ഷണത്തിന് ശേഷം ശശി രഞ്ജന്‍ രണ്ട് പെണ്‍കുട്ടികളെയും തന്റെ മുറിയിലേക്ക് കൂട്ടിയിരുന്നു. പുലര്‍ച്ചെയോടെ താന്‍ രണ്ട് മക്കളെയും കൊലപ്പെടുത്തിയെന്ന് ഇയാള്‍ പൊലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. പൊലീസ് ഫ്‌ലാറ്റിലെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് കുട്ടികളെ കണ്ടത്. പിതാവ് തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പറഞ്ഞു. സംഭവം വിശദമായി അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക