റായ്പൂരിലെ പെട്രോള്‍ പമ്ബില്‍ മോട്ടോർ സൈക്കിളിന് തീയിടാൻ ശ്രമിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പമ്ബിലെ ജീവനക്കാരൻ വേഗത്തില്‍ നടപടി സ്വീകരിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്.പമ്ബില്‍ സിഗരറ്റ് വലിക്കരുതെന്ന് ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ യുവാവ് ബൈക്കിന്റെ ടാങ്കിലേക്ക് ലൈറ്റർ എറിയുകയായിരുന്നു.

ഉർല പ്രദേശത്തെ കർമ്മ ചൗക്കിനടുത്തുള്ള സംഗീത ഫ്യൂവല്‍സ് പെട്രോള്‍ പമ്ബില്‍ രാത്രി 7:40 ഓടെയാണ് രണ്ട് യുവാക്കള്‍ തങ്ങളുടെ മോട്ടോർ സൈക്കിളില്‍ ഇന്ധനം നിറയ്ക്കാൻ എത്തിയത്. പെട്രോള്‍ പമ്ബ് ജീവനക്കാരൻ ടാങ്ക് നിറയ്ക്കാൻ തുടങ്ങിയപ്പോള്‍, ബൈക്കിന്റെ പിൻഭാഗത്തിരുന്നയാള്‍ ഇറങ്ങി സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചു. പിന്നാലെ, പെട്രോള്‍ പമ്ബ് ജീവനക്കാരൻ പുകവലിക്കരുതെന്ന് ആവശ്യപ്പെട്ടതോടെ യുവാവ് ദേഷ്യപ്പെടുകയും ലൈറ്റർ ഇന്ധന ടാങ്കിലേക്ക് എറിയുകയും ചെയ്തു. തീ മോട്ടോർ സൈക്കിളിലേക്കും പെട്രോള്‍ പമ്ബിന്റെ ഇന്ധന നോസിലിലേക്കും എത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെട്രോള്‍ പമ്ബ് ജീവനക്കാരൻ ഇന്ധന ഹോസ് വലിച്ചെടുത്ത് പ്രധാന ഇന്ധന വിതരണം ഓഫാക്കി. തുടർന്ന് അയാള്‍ അഗ്നിശമന ഉപകരണം ഉപയോഗിച്ച്‌ തീ അണച്ചു. സിസിടിവി തെളിവുകളുടെ അടിസ്ഥാനത്തില്‍, പ്രതികളെ ഉർലയിലെ ബിർഗാവില്‍ നിന്നുള്ള ധർമ്മേന്ദ്ര സിംഗ്, ഇമ്രാൻ ഖുറൈഷി എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. തീ നിയന്ത്രണവിധേയമായ ശേഷം രണ്ടുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ പമ്ബ് ജീവനക്കാർ അവരെ പിടികൂടി പൊലീസില്‍ വിളിച്ചു. പിന്നീട് പരാതി നല്‍കി. ഉർല പോലീസ് അവരെ അറസ്റ്റ് ചെയ്യുകയും അവരുടെ മോട്ടോർ സൈക്കിളും സംഭവത്തില്‍ ഉപയോഗിച്ച ലൈറ്ററും പിടിച്ചെടുത്തു. തീവയ്പ്പ്, പൊതു സുരക്ഷയെ അപകടപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ഉർല ഇൻസ്പെക്ടർ രോഹിത് മഹേല്‍ക്കർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക