‘പുഷ്പ 2’ സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടൻ അല്ലു അർജുനെ പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു.അല്ലു അർജുൻ ഉള്‍പ്പെടെ 24 പേരാണ് കേസില്‍ പ്രതികള്‍.2024 ഡിസംബർ 4ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് ദാരുണമായ സംഭവം നടന്നത്.

അല്ലു അർജുനെ കാണാൻ വൻ ജനക്കൂട്ടമാണ് തിയേറ്ററിന്റെ മുന്നില്‍ തടിച്ചുകൂടിയത്. ഈ തിക്കിലും തിരക്കിലും പെട്ടാണ് രേവതി എന്ന 35കാരി മരിച്ചത്. ഈ യുവതിയുടെ മകനും ഗുരുതരമായി പരിക്കേറ്റു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടുത്ത തിരക്കുള്ള സാഹചര്യം അറിഞ്ഞിട്ടും സുരക്ഷാ മുൻകരുതലുകള്‍ പാലിക്കാതെ അല്ലു അർജുൻ തിയേറ്ററിലെത്തിയത് വീഴ്ചയായാണ് പോലീസ് കാണുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ നടൻ അവിടെ വരുന്നത് പോലീസ് നേരത്തെ വിലക്കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് താരം എത്തിയത്. തിരക്ക് നിയന്ത്രിക്കാൻ മതിയായ സൗകര്യങ്ങള്‍ ഒരുക്കാത്തതിന് തിയേറ്റർ ഉടമകളെയും മാനേജ്‌മെന്റിനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.

അല്ലു അർജുന്റെ പേഴ്സണല്‍ മാനേജർ, സ്റ്റാഫ് അംഗങ്ങള്‍, സ്വകാര്യ ബൗണ്‍സർമാർ എന്നിവരും കേസില്‍ പ്രതികളാണ്. അശ്രദ്ധ മൂലം മരണം സംഭവിക്കല്‍, ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ ഈ കേസില്‍ അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക